തൃശൂര്‍: ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രിയുടെ വസതിക്കുമുന്നില്‍ ഭിക്ഷാടന സമരം നടത്തുമെന്ന് ദേശീയ അധ്യാപക പരിഷത്ത്(എന്‍ ടി യു). 2014 ന് ശേഷം അനുവദിച്ച ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങളിലും ബാച്ചുകളിലുമായി 3500 പേരാണ് നിയമനാംഗീകാരം ലഭിക്കാതെയുള്ളത്.
ഭരണം മാറിയിട്ടും ഇവരുടെ കാര്യത്തില്‍ യാതൊരു തീരുമാനവും ഉണ്ടാകുന്നില്ല. മൂന്ന് വര്‍ഷമായി ഒരു രൂപ പോലും ശമ്പളം വാങ്ങാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. നിവേദനങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒരു വിലയും സര്‍ക്കാര്‍ നല്‍കുന്നില്ല. ഭരണ കഷി അധ്യാപക സംഘടനകള്‍ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ പറഞ്ഞു. 18ന് കാലത്ത് 10 ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന് ഭിക്ഷാടന സമരം ഉദ്ഘാടനം ചെയ്യും.
എന്‍ടിയു സംസ്ഥാന ട്രഷറര്‍ സി.വി. രാജീവന്, ഹയര്‍ സെക്കണ്ടറി കോര്‍ഡിനേറ്റര്‍ കെ. എസ്. ജയചന്ദ്രന്, സി. മനോജ്, എം. കെ. പ്രസാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: