കറുകച്ചാല്‍: നിയന്ത്രണങ്ങള്‍ പാലിക്കാതെ സ്വകാര്യ ബസ്സുകള്‍ നടത്തുന്ന സര്‍വ്വീസിനെതിരെ പോലീസ് നടപടികള്‍ ആരംഭിച്ചു. വ്യാഴാഴ്ച്ച നടത്തിയ പരിശോധനയിലാണ് മൂന്ന് സ്വകാര്യ ബസ്സുകള്‍ക്കെതിരെ നടപടി എടുത്തത്. സ്വകാര്യബസ്സുകളില്‍ ഓട്ടോമാറ്റിക് വാതിലുകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ആളുകളെ കുത്തിനിറയ്ക്കാനായി വാതിലുകള്‍ അടയ്ക്കാറില്ല. പലതും കുറ്റി ഇട്ട് ഉറപ്പിച്ച നിലയിലാണ്. ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ മത്സര ഓട്ടത്തിന്റ ഭാഗമായി പലപ്പോഴും കറുകച്ചാല്‍ ബസ്റ്റാന്‍ഡില്‍ കയറാതെ പുറത്തു നിന്നും ആളെ കയറ്റി പോകുകയാണ് പതിവ്. വ്യാഴാഴ്ച്ച നടത്തിയ പരിശോദനയില്‍ മതിയായ രേഖകളില്ലാതെ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ്സും, വാതില്‍ അടയ്ക്കാതിരുന്നതിനും സ്റ്റാന്‍ഡില്‍ കയറാതെ പുറത്തു നിന്നും ആളെ കയറ്റിയ ബസ്സടക്കം മൂന്ന് സ്വകാര്യ ബസ്സുകള്‍ക്കെതിരെയാണ് നടപടി എടുത്തത്. കറുകച്ചാല്‍ എസ്ഐ. മനോജ്മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: