പാറശ്ശാല: തീരദേശ പോലീസ് സ്റ്റേഷനായ പൊഴിയൂരില്‍ പ്രിന്‍സിപ്പള്‍ എസ്ഐമാര്‍ ദുരിതത്തില്‍. പ്രിന്‍സിപ്പള്‍ എസ്ഐമാരുടെ കാലാവധി ഇവിടെ മൂന്നു മാസം മാത്രം. സ്റ്റേഷന് ചുമതലയുള്ള എസ്ഐമാര്‍ക്ക് മൂന്ന് വര്‍ഷം വരെ മാറ്റം പാടില്ലയെന്ന് ഉന്നത നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കേയാണ് തീരദേശ മേഖലയായ പൊഴിയൂര്‍ പോലീസ് സ്റ്റേഷനില്‍ എസ്ഐമാര്‍ക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. ഒരു വര്‍ഷത്തിനുള്ള മാത്രം സ്റ്റേഷനില്‍ വന്ന് പോയത് നാലു പേരാണ്. എല്‍ഡിഎഫ് ഭരണത്തിലെത്തി ഒന്‍പത് മാസം പിന്നിടുമ്പോള്‍ വന്നുപോയത് മൂന്നു പേര് എല്‍ഡിഎഫ് ഭരണത്തിലെത്തിയ ശേഷം ആദ്യമെത്തിയ എസ്ഐയുടെ സ്ഥാനചലനത്തിന് കാരണമായത് പൂഴികുന്നില്‍ നടന്ന സിപിഎം-ബിജെപി സംഘട്ടനമായിരുന്നു. സംഭവത്തില്‍ എസ്ഐ പക്ഷപാതം കാട്ടിയെന്ന് ആരോപിച്ചായിരുന്നു സ്ഥലമാറ്റം. എസ്ഐയുടെ മാറ്റത്തിന് പിന്നില്‍ രാഷ്ട്രിയകാര്ക്കൊപ്പം സ്റ്റേഷനിലെ ട്രേഡ് എസ്ഐമാര്‍ അടക്കം അഞ്ചോളം പേരുടെ ഇടപെടല്‍ നടത്തിയതായായി ആരോപണമുണ്ട്. സ്റ്റേഷന് പരിധിയില്‍ നടക്കുന്ന മണല്‍കടത്ത് അടക്കുള്ള കേസ്സുകള്‍ ഒതുക്കി തീര്‍ക്കല്‍ ഗ്രേഡ് എസ്ഐമാര്‍ക്ക് പങ്കുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ രേഖാമൂലം അറിയിച്ചത് കൂട്ടസ്ഥലം മാറ്റത്തിലാണ് മാറിയത്. പിന്നീട് മാസങ്ങളോളം പ്രിന്‍സിപ്പള്‍ എസ്ഐമാരില്ലാതിരുന്നു. സ്റ്റേഷനില്‍ ഒന്നര മാസം മുമ്പ് പുതിയ എസ്ഐ എത്തിയെങ്കിലും നിയമന ഉത്തരവ് ലഭിക്കാത്തതിനാല്‍ ഒന്നര മാസത്തോളം കാര്യമായി പ്രവര്‍ത്തിക്കാനായില്ല. ദിവസക്കള്‍ക്ക് മുമ്പ് പുതിയ എസ്ഐയക്കും മാറ്റമായി. പ്രിന്‍സിപ്പള്‍ എസ്ഐ ഇല്ലാത്തതിനാല്‍ സ്റ്റേഷന് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: