ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം നടന്ന ബാങ്ക് നിക്ഷേപങ്ങളില്‍ 9 ലക്ഷം അക്കൗണ്ടുകളിലെ ഇടപാടുകള്‍ നിരീക്ഷണത്തില്‍. കേന്ദ്രആദായ നികുതി വകുപ്പ് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാല്‍ നികുതി വെളിപ്പെടുത്തല്‍ പദ്ധതി അവസാനിക്കുന്ന മാര്‍ച്ച് 31ന് ശേഷം ഇവര്‍ക്കെതിരായ നടപടികള്‍ ആരംഭിക്കും.
നവംബര്‍ 8ലെ നോട്ട് നിരോധനത്തിന് ശേഷം അഞ്ചു ലക്ഷം രൂപയിലധികം അക്കൗണ്ടില്‍ നിക്ഷേപിച്ച 18 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് രാജ്യത്തുള്ളതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ഓപ്പറേഷന് ക്ലീന്‍ മണിയുടെ ഭാഗമായി എസ്എംഎസുകളും ഇമെയിലുകളും അക്കൗണ്ട് ഉടമകള്‍ക്ക് ആദായ നികുതി വകുപ്പ് അയച്ചിട്ടുണ്ട്. നിക്ഷേപങ്ങളുടെ ഉറവിടം ഫെബ്രുവരി 15നകം വ്യക്തമാക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്.
ആദായനികുതി വകുപ്പിന്റെ സന്ദേശങ്ങള്‍ക്ക് കൃത്യമായും തൃപ്തികരമായതുമായ മറുപടി നല്കാത്തവര് നിയമപരമായ വിശദീകരണം നല്‍കേണ്ടി വരും. വരുമാന നികുതി റിട്ടേണില്‍ നിക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തേണ്ടിയും വരും. എന്നാല്‍ മുന്‍വര്‍ഷത്തെ വരുമാനത്തേക്കാള്‍ വലിയ തോതിലുള്ള വര്‍ദ്ധനവ് ഇത്തവണത്തെ റിട്ടേണില്‍ കാണിച്ചാല്‍ അതു സംബന്ധിച്ച പരിശോധനയും നേരിടേണ്ടിവരും.
അനധികൃത സ്വത്തായോ കള്ളപ്പണമായോ കണക്കാക്കി നടപടിയും ചിലപ്പോല്‍ നേരിടണം. നിയമവിധേയമല്ലാത്ത നിക്ഷേപങ്ങളാണെങ്കില്‍ മാര്‍ച്ച് 31ന് ശേഷം നടപടിയുണ്ടാകും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പൂര്‍ത്തിയായ ശേഷം അനധികൃത നിക്ഷേപങ്ങള്‍ വെളിപ്പെടുത്തി പിഴയടക്കമുള്ള നികുതി അടയ്ക്കണം. അതിന് തയ്യാറാവാത്ത കേസുകളില്‍ ജയില്‍ശിക്ഷ അടക്കമുള്ള കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകും. പിഎംജികെവൈ പ്രകാരം അമ്പതു ശതമാനം നികുതിയും അതിനു പുറമേ പിഴയും നിക്ഷേപത്തിന്റെ 25 ശമതാനം സ്ഥിര നിക്ഷേപവുമായി നല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: