കുട്ടനാട്: കുട്ടനാട് പാക്കേജിന്റെ മറവില്‍ സ്വകാര്യ വ്യക്തിയുടെ തരിശു നിലത്തില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ഒരു കോടിയോളം രൂപ വിനിയോഗിച്ച് കല്ലുകെട്ടി കുട്ടനാട് പാക്കേജിനെ ഭൂമാഫിയ അട്ടിമറിക്കുകയാണന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എം.ആര്. സജീവ് ആരോപിച്ചു.
പുളിങ്കുന്ന് കൃഷിഭവന് കീഴില്‍ വരുന്നതും മൂന്നു വര്‍ഷത്തിലേറെയായി തരിശുകിടക്കുന്ന രണ്ട് ഏക്കര്‍ വിസ്തൃതിയിലുള്ള തെക്കേ പഴയകാട് പാടത്തിലെ കല്ലുകെട്ട് നിര്‍മ്മാണം കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ തടസപ്പെടുത്തി നടത്തിയ കൊടികുത്തല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാടശേഖരത്തിന് ബന്ധമില്ലാത്തിടത്ത സ്ഥലത്തായി 200മീറ്റര്‍ കല്ലുകെട്ട്, മോട്ടോര്‍ തറ നിര്‍മ്മാണം, 150മീറ്റര്‍ വാച്ചാല് കല്ലു കെട്ട് എന്നിവയുടെ നിര്‍മ്മാണത്തിനായി ഭൂമാഫിയയുടെ ഇടപെടലിനെ തുറന്ന് മാനദണ്ഡങ്ങള്‍ മറികടന്ന് ഒരു കോടിയോളം രൂപ അനവദിച്ച നടപടി സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ഷക മോര്‍ച്ച കുട്ടനാട് മണ്ഡലം പ്രസിഡന്റ് ടി.പി. സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. ഷാജി, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രിനിവാസന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: