വൈക്കം: വൈക്കം-തവണക്കടവ് ഫെറിയില്‍ സര്‍വീസ് നടത്തുന്ന സോളാര്‍ ബോട്ടിന്റെ റഡര്‍ പ്ലെയ്റ്റ് (ചുക്കായം) നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തി.
ജലഗതാഗത വകുപ്പ് ഡയറക്ടര്‍ മുന്‍കയ്യെടുത്ത് നടത്തിയതാണ് ഇപ്പോഴത്തെ പരിശോധന. ബോട്ടിന്റെ ചുക്കായം നഷ്ടപ്പെട്ടപ്പോള്‍ തന്നെ ഡ്രൈ ഡോക്ക് ചെയ്ത് അന്വേഷണം നടത്തിയിരുന്നെങ്കില്‍ അട്ടിമറിയെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ലഭിക്കുമായിരുന്നു. ഇന്നലെ നടന്ന തെളിവെടുപ്പിനും പരിശോധനക്കും കുസാറ്റിലെ ഉദ്യോഗസ്ഥര്‍, ഐ.ആര്.എസ് പോര്‍ട്ട് ചീഫ് സര്‍വേയര്‍ പി.കെ മുഹമ്മദ്, സര്‍വേയര്‍ വിനോദ്കുമാര്‍, ഫോറന്‍സിക് ഉദ്യോഗസ്ഥ ജിഷ, മുങ്ങല്‍ വിദഗ്ധര്‍, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍, വൈക്കം പോലീസ് സി.ഐ വി.എസ്. നവാസ്, എസ്.ഐ എം.സാഹില്‍ എന്നിവര്‍ നേതൃത്വം നല്കി.
മുങ്ങല്‍ വിദഗ്ധര്‍ വെള്ളത്തില്‍ മുങ്ങി ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ബോട്ടിന്റെ അടിഭാഗത്ത് നടത്തിയ ഷൂട്ടിംഗ് ബോട്ടിലിരുന്ന് ഉദ്യോഗസ്ഥര്‍ കമ്പ്യൂട്ടറിലൂടെ നിരീക്ഷിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബോട്ട് ഡ്രൈ ഡോക്ക് ചെയ്തു പരിശോധിക്കണമോ എന്നു തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: