ന്യൂദല്‍ഹി: പ്രവേശന ക്രമക്കേട് നടന്ന കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ക്കെതിരായ ഹൈക്കോടതി വിധിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചു.
മെഡിക്കല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും പ്രവേശനം നടത്തണമെന്ന ഹൈക്കോടതി വിധി തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ വാദിക്കുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150 സീറ്റുകളിലെ പ്രവേശനവും കരുണയിലെ 30 സീറ്റുകളിലെ പ്രവേശനവും കഴിഞ്ഞ ഒക്ടോബറില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചട്ടങ്ങള്‍ മറികടന്നാണ് പ്രവേശനം നടത്തിയതെന്നും മേല്‍നോട്ട സമിതിയുടെ നിരീക്ഷണത്തില്‍ നീറ്റ് പട്ടികയില്‍ നിന്ന് പുതിയ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്.
വിധിക്കെതിരെ മാനേജ്മെന്റുകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് അനുകൂല നിലപാടുമായി മെഡിക്കല്‍ കൗണ്‍സില്‍ രംഗത്തെത്തിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും പ്രവേശന മേല്‍നോട്ട സമിതിയും മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ കര്‍ശന നിലപാടുമായി മുന്നോട്ടുപോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: