തൃശൂര്‍: വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ മദര്കോളേജ് പ്രിന്‍സിപ്പാളിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു.
കോളേജ് മാനേജ്മെന്റാണ് പ്രിന്‍സിപ്പള്‍ മുഹമ്മദ് സലീമിനെ നീക്കിയത്. വൈസ് പ്രിന്‍സിപ്പള്‍ സി.ജി.മിനിക്ക് പകരം ചുമതല നല്കി. മുഹമ്മദ് സലീമിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. പ്രിന്‍സിപ്പള്‍ അപമര്യാദയായി പെരുമാറുന്നു എന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. കഴിഞ്ഞ ദിവസവും വിദ്യാര്‍ത്ഥിനികളെ മുറിയിലേക്ക് വിളിച്ചുവരുത്തി പ്രിന്‍സിപ്പാള്‍ അശ്ലീലം പറഞ്ഞുവെന്ന് വിദ്യാര്‍ത്ഥികള്‍ രേഖാമൂലം നല്കിയ പരാതിയില്‍ പറയുന്നു.
അതേസമയം വിദ്യാര്‍ത്ഥിനികളുടെ ആരോപണങ്ങള്‍ കോളേജ് മാനേജ്മെന്റ് നിഷേധിച്ചു. വിദ്യാര്‍ത്ഥിനികളുമായി പ്രിന്‍സിപ്പാള്‍ സംസാരിക്കുമ്പോള്‍ നാല് സീനിയര്‍ അധ്യാപികമാര്‍ ഒപ്പമുണ്ടായിരുന്നുവെന്ന് വൈസ് പ്രിന്‍സിപ്പള്‍ സി.ജി.മിനി പറഞ്ഞു. മോശമായി ഒരുവാക്കുപോലും പറഞ്ഞിട്ടില്ല.
കോളേജില്‍ പീഡനം നടക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ ഇന്നലെയും സമരം തുടര്‍ന്നു. ഒരുതവണ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപയാണ് പിഴയായി ഈടാക്കുന്നത്. ഗ്രീന്റൂമിലടക്കം സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: