തൃശൂര്‍:ജില്ലയില്‍ കുടിവെളളത്തിന് ചിലയിടങ്ങളില്‍ ക്ഷാമമുണ്ടെങ്കിലും കുടിവെളളം കിട്ടാത്ത അവസ്ഥ വരുമെന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന് കണക്കുകള്‍ നിരത്തി വ്യക്തമാക്കി. ചിമ്മിനി ഡാമില്‍ 51.97 മീറ്ററാണ് ഫെബ്രുവരി 16 ലെ ജലനിരപ്പ്. ഇത് 22.42 മില്ല്യണ്‍ ഘനമീറ്റര്‍ ജലത്തിന്റെ അളവാണ്. 2.85 മില്ല്യണ്‍ ഘനമീറ്റര്‍ ഡെഡ് സ്റ്റോറേജ് കഴിഞ്ഞാല്‍ 19.57 മില്ല്യണ്‍ ഘനമീറ്റര്‍ വെളളം ഉണ്ടാകും. നിലവില്‍ കോള്‍ കൃഷിക്കായി ദിനംപ്രതി 1.20 മില്ല്യണ്‍ ഘനമീറ്റര്‍ വെളളം തുറന്നുകൊടുക്കുന്നുണ്ട്. ഇത് ഫെബ്രുവരി 20 വരെ തുടരും.
ഇതിന് 6.00 മില്ല്യണ്‍ ഘനമീറ്റര്‍ വെളളം മതിയാകും. ബാക്കിയുളള 13.57 മില്ല്യണ്‍ ഘനമീറ്റര്‍ വെളളം കുടിവെളള വിതരണത്തിന് ചിമ്മിനി സംഭരണിയില്‍ ഉണ്ട്. 130 ലക്ഷം കിലോ ലിറ്റര്‍ വെളളമാണ് ഒരു ദിവസം കുടിവെളളവിതരണത്തിന് ആവശ്യമുളളത്. മെയ് 31 വരെ കുടിവെളളം വിതരണം ചെയ്യാനുളളത് സംഭരണിയിലുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: