മാവേലിക്കര: താലൂക്ക് സഹകരണബാങ്കിന്റെ തഴക്കര ശാഖ മുന്‍ മാനേജര്‍ ജ്യോതി മധുവിന്റെ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തതായി പരാതി. ഇപ്പോള്‍ സസ്പെന്‍ഷനിലായ ബാങ്കിലെ രണ്ടു ജീവനക്കാരുടെ സഹായത്തോടെയാണ് ബാങ്കിലെ ജീവനക്കാരനും പ്രസിഡന്റിന്റെ അടുത്ത ബന്ധവുമാണ് പണം പിന്‍വലിച്ചതെന്ന് ജ്യോതി മധു നല്കിയ പരാതിയില്‍ പറയുന്നു.
ഈ ജീവനക്കാരന് അടുത്ത കാലത്തായി ചെറിയനാടും മാവേലിക്കരയിലുമായി വസ്തുവും ലക്ഷങ്ങള്‍ വിലമതിപ്പുള്ള വീടും നിര്‍മ്മിച്ചു. ഇയാളുടെ സഹോദരിയുടെ പേരിലും വസ്തുക്കള്‍ വാങ്ങിക്കുകയും മറ്റു ബാങ്കുകളില്‍ പണം നിക്ഷേപിക്കുകയും ചെയ്തു. ചെറിയനാട് ഒരു വസ്തു കരാര്‍ എഴുതിയെങ്കിലും ബാങ്കിലെ വിവാദങ്ങളെ തുടര്‍ന്ന് റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: