ഇരിങ്ങാലക്കുട: ശബരി റെയില്‍പ്പാതക്ക് 214 കോടി രൂപ കേന്ദ്ര ബജറ്റില്‍ വകയിരുത്തിയതിന്റെ് അടിസ്ഥാനത്തില്‍ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് ഇന്നസെന്റ് എംപി. ശബരി പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഇത്രയും തുക ബജറ്റ് വിഹിതമായി അനുവദിക്കുന്നത് ഇതാദ്യമായാണ്. ശബരിപാതയുടെ ഭാഗമായുള്ള അങ്കമാലി-കാലടി പാത കമ്മിഷന് ചെയ്യുന്നതിന് ആവശ്യമായ ജോലികള്‍ ഉടന്‍ ആരംഭിക്കും. ഇതില്‍ അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തയാഴ്ച തന്നെ ആരംഭിക്കും.
പ്രവര്ത്തതനം അവസാനിപ്പിച്ച ശബരിപാതയുടെ മുവാറ്റുപുഴയിലെ പ്രൊജക്റ്റ് ഓഫിസ് അടിയന്തിരമായി തുറക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും എംപി അറിയിച്ചു. രണ്ടു വര്‍ഷം മുമ്പാണ് ഓഫിസ് അടച്ചുപുട്ടിയത്. അതോടൊപ്പം കാലടി-പെരുമ്പാവൂര്‍ സെക്ടറില്‍ സ്ഥലമേറ്റെടുക്കുന്നതിന് അടിയന്തിര നടപടി കൈക്കൊള്ളണമെന്നും എംപി ആവശ്യപ്പെട്ടു.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് പൂര്‍ണ സമയ ഡപ്യുട്ടി ചീഫ് എഞ്ചിനീയറെ നിയമിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ബജറ്റ് വിഹിതം സമയബന്ധിതമായി വിനിയോഗിക്കാനും തുടര്‍നടപടികള്‍ വേഗത്തിലാക്കാനും ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കുമെന്നും ഇന്നസെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: