വരന്തരപ്പിള്ളി: ചിമ്മിനി വന്യമൃഗസംരക്ഷണ കേന്ദ്രം പാലപ്പിള്ളി ഫോറസ് റെയ്ഞ്ച് എന്നിവിടങ്ങളില്‍ പെട്ട ഈറ്റ കൊബന്, വള്ളിക്കാട്, പുന്നമറ്റം എന്നിവിടങ്ങളില്‍ രണ്ട് ദിവസമായി കാട്ടുതീ പടരുകയാണ്. വനപാലകര്‍ തീയണക്കാന്‍ കഠിന പ്രയത്നം നടത്തി കൊണ്ടിരിക്കുകയാണ്.
ഉള്‍വനത്തില്‍ തീ പടര്‍ന്നത് കെടുത്താന്‍ ഫയര്‍ഫോഴ്സിന്റെ വാഹനങ്ങള്‍ക്ക് എത്തിചേരാന്‍ സാധിക്കില്ല. പച്ചില തൂപ്പു കൊണ്ട് തല്ലി കെടുത്തിയും, തീ പടരാതിരിക്കാന്‍ കരിയിലകള്‍ നീക്കിയും പരിശ്രമിക്കുന്നതിനിടെ മൂന്ന് ദിവസമായി ആഞ്ഞു വീശുന്ന കാറ്റ് തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. വേനല്‍ മഴ ലഭിക്കാത്തത് കാട്ടുതീയുടെ തീവ്രത വര്‍ദ്ധിപ്പി ത്തുന്നു. പീച്ചി റെയ്ഞ്ചിലെ മരോട്ടിച്ചാല്‍, ഓലക്കയം കുത്ത് പ്രദേശത്തും മൂന്ന് ദിവസമായി കാട്ടുതീ പടരുകയാണ്. കൃത്യമായ സമയത്ത് ഫയര്‍ ലൈന്‍ തീര്‍ക്കാത്തതാണ് കാട്ടു തീ പടര്‍ന്നു പിടിക്കാനുള്ള പ്രധാന കാരണമെന്ന് ആരോപണമുണ്ട്.
താല്കാലിക വാച്ചര്‍മാരെ നിയമിക്കാത്തതും ഫയര്‍ ലൈന്‍ നിര്്മ്മാണത്തിനുള്ള ഫണ്ട് യഥാസമയം അനുവദിക്കാത്തത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
ദിവസങ്ങളായി തീ പടര്‍ന്ന് പിടിച്ചതുമൂലമുള്ള പുക ജന ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. തീ പടര്‍ന്ന് പിടിച്ചതോടെ കാട്ടില്‍ നിന്നും വന്യമൃഗങ്ങള്‍ രക്ഷനേടാനുള്ള നെട്ടോട്ടത്തില്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുമെന്ന ഭീതിയിലാണ് ജനങ്ങള്‍.
ചി്മ്മിനി വനാതിര്‍ത്തിയില്‍ തീ പടരാതിരിക്കാനായി ചിമ്മിനി ഇക്കോ ഡവലപ്പ്മെന്റ് കമ്മിറ്റിയുടെയും െ്രെടബല്‍ ഡവലപ്പ്മെന്റ് കമ്മിറ്റിയുടെയും വനപാലകരുടെയും നേതൃത്വത്തില്‍ ഫയര്‍ലൈന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. നൂറിലേറെപേര്‍ ചേര്‍ന്ന് രാത്രിയും പകലുമായാണ് ഫയര്‍ ലൈന്‍ നിര്മ്മിച്ചികൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: