മാഞ്ചസ്റ്റര്‍: സാള്‍ട്ടന്‍ ഇബ്രാഹിമോവിച്ചിന്െ്റ ഹാട്രിക്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം.യൂറോപ്യന്‍ ലീഗില്‍ അവര്‍ ഏകപക്ഷീയമായ മുന്ന് ഗോളുകള്‍ക്ക് സെന്‍്റ എയ്റ്റിനിയെ തോല്‍പ്പിച്ചു. കളം നിറഞ്ഞുകളിച്ച ഇബ്രാഹിമോവിച്ച് പതിനഞ്ചാം മിനിറ്റില്‍ സ്കോറിംഗ് തുടങ്ങി.75ാം മിനിറ്റില്‍ രണ്ടാം ഗോളും 88ാം മിനിറ്റില്‍ പെനാല്‍റ്റിയിലുടെ മുന്നാം ഗോളും നേടി ഹാട്രിക്ക് തികച്ചു.ഇതാദ്യമായാണ് ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്ര് യുണൈറ്റഡിനുവേണ്ടി ഹാട്രിക്ക് നേടുന്നത്.
സെന്‍്റ എയ്റ്റിനിക്കെതിരേ കളിച്ച പതിനാലു മത്സരങ്ങളില്‍ ഇബ്രാഹിമോവിക്ക് 17 ഗോളുകള്‍ നേടിയിട്ടുണ്ട്. പോഗ്ബാ സഹോദരന്മാര് പോളും(യുണൈറ്റഡ്) ഫ്ളോറന്്റയിനു (ഇറ്റിനി)തമ്മിലുളള പോരാട്ടമാകും ഈ മത്സരമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ കളിതുടങ്ങിയപ്പോള്‍ കഥമാറി.സാള്‍ട്ടന്‍ ഇബ്രാഹിമോവിക്ക് തകര്‍പ്പന്‍ പ്രകടനത്തിലുടെ മാഞ്ചസ്റ്ററിന് വിജയമൊരുക്കി.അധ്വാനിച്ചു കളിച്ച സെന്‍്റ എയ്റ്റിനിക്ക് ഒട്ടെറെ അവസരങ്ങള്‍ ലഭിച്ചെങ്കെിലും അതൊന്നും മുതലാക്കാന്‍ കഴിഞ്ഞില്ല.
മറ്റൊരു മത്സരത്തില്‍ എഡിന് സെക്കോയുടെ ഹാട്രിക്കില്‍ റോമ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് വില്ലാറിയലിനെ കീഴടക്കി.ര്ണ്ടാം പകുതിയലാണ് സെക്കോ ഹാട്രിക്ക് നേടിയത്.ഇതോടെ ഈ സീസണിലെ ടോപ്പ് സ്കോററായി സെക്കോ.എട്ടു ഗോളുകളാണ് സെക്കോയുടെ നേട്ടം. 65,79,86 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് സെക്കോ ഹാട്രിക്ക് തികച്ചത്.
ആക്രമണത്തിന്െ്റ മുനയോടിഞ്ഞ ടോട്ടന്‍ഹാമിന് തോല്‍വി.ജെന്്റാണ് ഏകപക്ഷീയമായ ഒറ്റ ഗോളിന് ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ചത്.59-ാം മിനിറ്റില്‍ ജെര്‍മി പെര്ബറ്റാണ് വിധിനിര്‍ണായക ഗോള്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: