ഓക്ലന്‍ഡ്: ഇംറാന്‍ താഹിറിന്െ്റ ബൗളിംഗ് മികവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം.പരമ്പരയിലെ ഏക ട്വന്റി ട്വന്റി മത്സരത്തില്‍ അവര്‍ 78 റണ്‍സിന് ആതിഥേയരായ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു.താഹിര്‍ 3.5 ഓവറില്‍ 24 റണ്‍സിന് അഞ്ചു കീവിസ് ബാറ്റസ്മാന്മാരെ വീഴ്ത്തി.മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും താഹിര്‍ സ്വന്തമാക്കി.
ബാറ്റിംഗിനയക്കപ്പെട്ട ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറു വിക്കറ്റിന് 185 റണ്‍സെടുത്തു.മറുപടി പറഞ്ഞ ന്യൂസിലന്‍ഡ് 14.5 ഓവറില്‍ 107 റണ്‍സിന് പുറത്തായി. ഓപ്പണര്‍ ആംല, എഫ് ഡു പ്ലെസിസ് , ജെ.പി. ഡുമിനി എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക185 റണ്‍സെടുത്തത്.43 പന്തില്‍ ഒരു സിക്സും ഒമ്പതു ഫോറുമുള്‍പ്പെടെ ആംല 62 റണ്‍സ് നേടി. പ്ലെസിസ് 25 പന്തില്‍ 36 റണ്‍സ് നേടി.മുന്ന് സിക്സറും ഒരു ഫോറും അടിച്ചു.ഡുമിനി 16 പന്തില്‍ 29 റണ്‍സ് എടുത്തു.
187 റണ്‍സെന്ന വിജയലക്ഷ്യത്തിനായ ബാറ്റേന്തിയ കീവിസ് തുടക്കത്തില്‍ തന്നെ തകര്‍ന്നൂ.പത്ത് റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായി.ഒരോ ഇടവേളകളിലുംവിക്കറ്റുകള് വീണതോടെ 107 റണ്‍സിന് ഇന്നിംഗ് അവസാനിച്ചു. ടി.സി ബ്രൂസ് മാത്രമാണ് പിടിച്ചു നിന്നത്.27 പന്തില്‍ രണ്ടു സിക്സറും മൂന്ന് ഫോറുമുള്‍പ്പെടെ ബ്രൂസ് 33 റണ്‍സെടുത്തു.താഹിറിന്റെ പന്തില്‍ വിക്കറ്റ് തെറിച്ചു.ടി.ജെ.സൗത്തീ 20 റണ്‍സും ഗ്രാന്‍ഡ്ഹോം 15 റണ്‍സും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: