ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലും വട്ടോളിബസാറിലും എസ്റ്റേറ്റ്മുക്കിലും കടകളില്‍ കവര്‍ച്ച; ലക്ഷങ്ങളുടെ നഷ്ടം. ബാലുശ്ശേരി ഹൈസ്കൂള്‍ റോഡിലെ വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ള ഐഡിയ ഷോറുമിന്റെ ഷട്ടര്പൊളിച്ച് ഒരു ലക്ഷത്തിലധികം രൂപയുടെ റീച്ചാര്്ജ് കൂപ്പണുകളും നാല്പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. സമീപത്തെ ഫൈവ്സ്റ്റാര്‍ ക്യാരിബാഗ് ഷോറുമിന്റെ ഷട്ടര്‍ പൊളിച്ച് മേശയിലുണ്ടായിരുന്ന എട്ടായിരം രൂപ കവരുകയും സിസിടിവി ക്യമറ നശിപ്പിക്കുകയും ചെയ്തു.
സമീപത്ത കനകം മലഞ്ചരക്ക് കടയുടെ പിന്‍വശത്തെ ഭിത്തി തകര്‍ത്ത് മേശയിലുണ്ടായിരുന്ന നാല്‍പ്പതിനായിരം രൂപ കവരുകയും സിസിടിവി ക്യമറകള്‍ തകര്‍ക്കുകയും ഉപകരങ്ങള്‍ കൊണ്ടുപോകുകയും ചെയ്തു. വട്ടോളി ബസാറില്‍ സമ്പൂട്ടന് ജ്വല്ലറി വര്‍ക്സിലും ഷാജഹാന്റെ ഫര്‍ണ്ണീച്ചര്‍ കടയിലുമാണ് മോഷണം നടന്നത്. എസ്റ്റേറ്റ്മുക്കില്‍ നുടെക് ഫ്രിഡ്ജ്കടയിലും സെക്കനന്റ് കാര്‍ വില്‍ക്കുന്ന കടയിലുമാണ് കവര്‍ച്ച നടന്നത്. ഇവിടുത്തെ നഷ്ടങ്ങളുടെ കണക്ക് ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ക്കായി പോലീസിനെ സമീപിച്ചപ്പോള്‍ സംഭവം നിസാരമാക്കിയാണ് പോലീസ് സംസാരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് മോഷണപരമ്പര നടന്നത്. മിക്ക കടകളുടേയും ഷട്ടറുകള്‍ വലിച്ച് പൊട്ടിച്ചനിലയിലായിരുന്നു. ഇതിനാല്‍ നഷ്ടപ്പെട്ട തുകയെ കൂടാതെ വലിയനഷ്ടമാണ് വ്യാപാരികള്‍ക്ക് സംഭവിച്ചത്.
പോലീസ് നായയും വിരളടയാളവിദഗ്ദരും കടകളില്‍ പരിശോധന നടത്തി. മാസങ്ങള്‍ക്കുമുമ്പ് ബാലുശ്ശേരി കോട്ടക്ഷേത്രത്തിനുസമീപത്തെ പ്രൊഫ. നാരായണന്റെ വീട്ടിലെ 14 സിസിടിവി ക്യാമറതകര്ത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തിലും ബാലുശ്ശേരി കൈരളി റോഡിലെ ശ്രീനി ബാലുശ്ശേരിയുടെ വീട്ടില്‍ നിന്നും പണം കവര്‍ന്ന കേസിലും നന്മണ്ട പി.സി സ്കുളിന് സമീപം വീട്ടില്‍ നിന്നും സ്വര്‍ണ്ണഭരണം നഷ്ടപ്പെട്ട കേസിലും ബാലുശ്ശേരി കൈരളിറോഡിലെ ആയൂര്‍വ്വേദ ഷോപ്പിലെ കവര്‍ച്ചയിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരേയും പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പോലീസിന്റെ രാത്രി പട്രോളിങ്ങ് കാര്യക്ഷമമല്ലെന്ന് വ്്യാപാരികള് പറഞ്ഞു. മാത്രമല്ല തെരുവ് വിളക്കുകള്‍ ടൗണില്‍ കത്താത്തതും മോഷ്ടാക്കള്‍ക്ക് അനുഗ്രഹമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: