തൃശൂര്‍: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം. കോളേജിലെ സമരവുമായി ബന്ധപ്പെട്ട് കളക്ടര്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ അറസ്റ്റ് ഒഴിവാക്കണമെന്നായിരുന്നു കൃഷ്ണദാസ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
16നാണ് കോടതി ഇതു പരിഗണിച്ച് അഞ്ചു ദിവസത്തെ ജാമ്യം അനുവദിച്ചത്. എന്നാല്‍, ചര്‍ച്ച 15ന് പൂര്‍ത്തിയായി. ഇത് മറച്ചുവച്ചാണ് കൃഷ്ണദാസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. പ്രോസിക്യൂഷനും ഇക്കാര്യം കോടതിയില്‍ നിന്ന് മറച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കൃഷ്ണദാസിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയരുന്നു.
ജിഷ്ണു പ്രണോയ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും. നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസ് ഉള്‍പ്പടെ അഞ്ചു പ്രതികള്‍ക്കായാണ് ലുക്ക്ഔട്ട് നോട്ടീസ്. ഇവര്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്കി.
കൃഷ്ണദാസാണ് ഒന്നാം പ്രതി. വൈസ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.കെ. ശക്തിവേല്‍, അസി. പ്രൊഫസര്‍ സി.പി. പ്രവീണ്‍, പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്, അധ്യാപകന് വിബിന് എന്നിവരാണ് മറ്റു പ്രതികള്‍. അതിനിടെ, കോളേജിലെ പിആര്‍ഒയുടെ മുറിയില്‍ രക്തക്കറ കണ്ട സംഭവത്തില്‍ അന്വേഷണം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: