വൈക്കം: മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി ചടങ്ങായ വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും കൂടിഎഴുന്നള്ളിപ്പ് ഇന്ന് വൈകിട്ട് നടക്കും. പുലര്‍ച്ചെ 4.30-നാണ് അഷ്ടമിദര്‍ശനം. 3ന് ഉഷപൂജ, എതിര്‍ത്തപൂജ എന്നിവയ്ക്കു ശേഷം അഷ്ടമി ദര്‍ശനത്തിനായി വൈക്കത്തപ്പന്റെ മണിവാതില്‍ തുറക്കും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന് നമ്പൂതിരി, കിഴക്കിനേഴത്ത് മേക്കാട്ടില്ലത്ത് നാരായണന് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ പന്തീരടിപൂജയ്ക്കുശേഷം വൈക്കത്തപ്പന്റെ സ്വര്‍ണതിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിക്കും. മുല്ലയ്ക്കല് ബാലകൃഷ്ണനാണ് തിടമ്പേറ്റുന്നത്. മൂന്ന് പ്രദിക്ഷിണത്തിന് 3തരം വാദ്യങ്ങള്‍ ഉപയോഗിക്കും.
വൈകിട്ട് 4ന് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെടും. വടക്കേ ഗോപുരനടയില്‍ എത്തുമ്പോള്‍ ഭക്തര്‍ വരവേല്‍പ്പ് നല്‍കും. തൃക്കടവൂര്‍ ശിവരാജാണ് ഭഗവാന്റെ തിടമ്പേറ്റുന്നത്. തുടര്‍ന്ന് വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും കൂടിഎഴുന്നള്ളിപ്പ് ക്ഷേത്രേത്തിന് ഒരുവട്ടം പ്രദക്ഷിണം വയ്ക്കും. തുടര്‍ന്ന് ദേശാതിര്ത്തിയായ കള്ളട്ടുശേരിയിലേക്ക് പുറപ്പെടും.
കിഴക്കേഗോപുരനടയില്‍ വരവേല്‍പ്പ് നല്‍കും. വാഴമന കൊട്ടാരത്തിലും കൂര്ക്കശ്ശേരിയിലും, കള്ളാട്ടുശ്ശേരിയിലും ഇറക്കിപൂജ നടത്തും. 3 ഇടങ്ങളിലും വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും സ്വര്‍ണ്ണകോലങ്ങള്‍ മണ്ഡപത്തില്‍ പൂജിക്കും. കള്ളട്ടുശേരിയിലെ ഇറക്കിപൂജക്ക് ശേഷം ക്ഷേത്രേത്തിലേക്ക് മടങ്ങുന്ന എഴുന്നള്ളിപ്പിന് നിരവധി കേന്ദ്രങ്ങളില്‍ വരവേല്‍ക്കും. രാത്രി 2ന് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ അഷ്ടമിവിളക്കും, വലിയകാണിക്കയും, തുടര്‍ന്ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: