വെള്ളറട: കാട്ടാക്കട പാറശ്ശാല നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ആര്യങ്കോട് മൂന്നാറ്റുമുക്കുപാലം പണിതുടങ്ങി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല 11 കോടിയാണ് ഈ പാലം പണിക്ക് അനുവദിച്ചതുക. 2012 ഫെബ്രുവരിയില്‍ പണി തുടങ്ങിയ പാലം 18 മാസംകൊണ്ട് പൂര്‍ത്തിയാക്കണമെന്നാണ് എഗ്രിമെന്റ് എന്നാല്‍ അറുപത് മാസം ആയിട്ടും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
ആര്യങ്കോട് നിവാസികള്‍ എട്ട് കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് ആറിന്റെ മറുകരയെത്താന്‍. നാട്ടുകാര്‍ ഇതിനെക്കുറിച്ചു അനേഷിച്ചപ്പോള്‍ ഈ പാലത്തിന്റെ പ്ലാന്‍ പ്രകാരം 1.9 അടിയാണ് ഉയരം. തൊട്ടടുത്തു പിഡബ്ലിയുഡിയുടെ വാട്ടര്‍ ടാങ്ക് സ്ഥിതിചെയ്യുന്നു ഇതിനു കേടുപാട് സംഭവിക്കാതെ പാലം പണിയുവാനായി പ്ലാന്‍ മാറ്റി 2.7 അടിയാക്കി. പണിസ്ഥലത്തെ കമ്പികള്‍ മോഷണം പോയിയെന്ന പരാതിയും ആര്യങ്കോട് സ്റ്റേഷനില്‍ നില നില്ക്കുന്നു. സ്റ്റേഷനില്‍ അനേഷിച്ചപ്പോള്‍ പാലം ജോലിക്കാര്‍ തന്നെ ഇവ എല്ലാം എടുത്ത് വിറ്റെന്നു അറിഞ്ഞു. മറ്റൊരു കാരണം ബില്‍ സമയത്ത് മാറി നല്‍കുന്നില്ല എന്നതാണ് ഇതിനെക്കുറിച്ചു അനേഷിച്ചപ്പോള്‍ ആറുമാസതിന്നുള്ളില് ഇവയെല്ലാം പാസ്സാക്കി നല്‍കുമെന്നാണ് അറിഞ്ഞത്. എഗ്രിമെന്റിലെ കാലാവധിയേക്കാള്‍ 42 മാസം കൂടുതലായിട്ടും പണിതീര്‍ക്കാന്‍ കഴിയാത്തത് അധികൃതരുടെ അനാസ്ഥയും മാറി മാറി വരുന്ന ഭരണമാറ്റവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: