തിരുവനനൃതപുരം: നെടുങ്കാട് ആനത്താനത്ത് പൈപ്പ് പൊട്ടി ഒഴുകുന്നതോടെ പ്രദേശത്തെ വീടുകള്‍ വെളളക്കെട്ടിലായിരിക്കുകയാണ് . പത്തോളം വീടുകളാണ് വെളളക്കെട്ട് ഭീഷണി നേരിടുന്നത്. പലയിടത്തും മതിലുകളിലെ കോണ്‍ക്രീറ്റ് ഭിത്തികള്ക്കിടയിലുടെയാണ് വെളളത്തിന്റെ ഒഴുക്ക്.
സിമ്മന്റ് കൊണ്ട് ഒഴുക്ക് തടയാനുളള ശ്രമം നടത്തിയെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ലായെന്ന് നാട്ടുകാര്‍ പറയുന്നു.
ഒരുമാസം മുമ്പാണ് വാട്ടര്‍ അതോറിട്ടിയുടെ പ്രധാന പൈപ്പിന് പൊട്ടലുണ്ടായതായി പറയുന്നത്. ആനത്താനം ഫാര്‍മ്മസി കോളേജിന് സമീപവാസിയായ നാഗപ്പന് നായരുടെ വീടിന് മുന്നിലെ കടയുടെ അടിഭാഗത്തു കൂടിയാണ് പൈപ്പ് പൊട്ടി ഒഴുകുന്നത്. ഇയ്യാളുടെ വീട് പൂര്‍ണ്ണമായും വെളളത്തില്‍ മുങ്ങിയിരിക്കുകയാണ്. കെട്ടികിടക്കുന്ന വെളളത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായും നാഗപ്പന് പറഞ്ഞു.
റോഡില്‍ കൂടി മൂന്നടിയോളം താഴ്ചയില്‍ കടത്തി വിട്ടിട്ടുളള പൈപ്പാണ് പൊട്ടിയതായി സൂചനയുള്ളത്. ഇത് സംബന്ധിച്ച് പ്രദേശത്തെ റസിഡന്‍സ് അസോസിയേഷനും നാട്ടുകാരും വാട്ടര്‍ അതോറിട്ടിയുടെ കരമന സെക്ഷന്‍ ഓഫീസില്‍ പരാതിപ്പെട്ടെങ്കിലും ഇതുവരെ ശാശ്വതമായ നടപടിയുണ്ടായിട്ടില്ല. പരാതി പ്രകാരം രണ്ട് തവണ പൊട്ടല്‍ പരിഹരിക്കാന്‍ അധികൃതര്‍ നിയോഗിച്ച ജീവനക്കാര്‍ പൊട്ടല്‍ കണ്ടുപിടിക്കാന്‍ കഴിയാതെ പിന്‍വാങ്ങുകയായിരുന്നു.
പൊട്ടല്‍ കണ്ടുപിടിക്കാനുളള ലീക്ക് ഡിറ്റക്ടര്‍ സെക്ഷന്‍ ഓഫീസില്‍ ഇല്ലായെന്ന നിഗമനമാണ് ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയതായി നാട്ടുകാര്‍ പറയുന്നത്. നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത് പൈപ്പ് പൊട്ടലിനെ തുടര്‍ന്നുളള വെളളക്കെട്ടില്‍ സാധാരണക്കാരായ ഇവരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ് . ഇവിടങ്ങളില്‍ കുടിവെളള ക്ഷാമവും രൂക്ഷമാണ്.
എന്നാല്‍ ഇത് സംബന്ധിച്ചുളള നാട്ടുകാരുടെ പരാതികളില്‍ അധികൃതര്‍ അനാസ്ഥ കാണിക്കുന്ന അവസ്ഥയാണുളളത്. വാര്‍ഡ് കൗണ്‍സിലര്‍ പോലും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ലായെന്ന ആക്ഷേപവും വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: