കാക്കനാട്: നിര്‍ദിഷ്ട അങ്കമാലിശബരി പാതക്ക് ശാപമോക്ഷമാകുന്നു. പ്രധാനമന്ത്രി തല്പ്പര്യമെടുത്തതോടെയാണ് പദ്ധതിക്ക് ജീവന് വെച്ചത്. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടുന്ന സംസ്ഥാനത്തെ ഏക പദ്ധതിയാണിത്. നടപ്പ് സാമ്പത്തിക വര്‍ഷം 214 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കാന്‍ രണ്ട് സ്പെഷ്യല്‍ ഓഫിസര്‍മാരെ നിയമിക്കാന്‍ ജില്ല ഭരണകൂടം 2016 ജൂലൈ 28ന് സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്തിരുന്നു.
ശബരി പാതയ്ക്ക് സഥലം ഏറ്റെടുക്കുന്നതിനായി മുവാറ്റുപുഴ,പെരുമ്പാവൂര്‍ എന്നിവടങ്ങളില്‍ സ്പെഷ്യല്‍ തഹസിദാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഫണ്ടിന്റെ അപര്യാപ്ത മൂലം ജില്ല ഭരണകൂടം നിര്‍ത്തലാക്കുകയായിരുന്നു. അങ്കമാലി മുതല്‍ എരുമേലി വരെ 470 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. എറണാകുളം ജില്ലയില്‍ മാത്രം 138 ഹെക്ടര്‍ ഏറ്റെടുക്കണം. ആലുവ,കുന്നത്ത്നാട്,മൂവാറ്റുപുഴ,കോതമംഗലം താലൂക്കുകളില്പ്പെടുന്ന ഭൂമിയാണ് ജില്ലയില്‍ ഏറ്റെടുക്കാനുള്ളത്. റെയില്‍വേ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സംസ്ഥാനവും റെയില്‍വേയും ചേര്‍ന്ന് രൂപീകരിക്കേണ്ട ജോയന്റ് വെഞ്ച്വര്‍ കമ്പിനി രൂപീകരിക്കുന്നതിനും രജിസ്ട്രേഷനുമായി സര്‍ക്കാര്‍ നാല് ലക്ഷം രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്.
അങ്കമാലി, കാലടി പെരുമ്പാവൂര്‍,ഓടക്കാലി, കോതമംഗലം,വാഴക്കുളം, മൂവാറ്റുപുഴ, കരിങ്കുന്നം, രാമപുരം, പാല,ചെമ്മലമറ്റം, കാഞ്ഞിരപ്പിള്ളി, എരുമേലി എന്നിങ്ങനെ 14 സ്റ്റേഷനുകളാണ് ശബരിപ്പാതക്കുള്ളത്. 116 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ അങ്കമാലി മുതല്‍ കാലടി വരെ ഏഴര കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത്. പെരിയാറിന് കുറുകെയുള്ള പാലവും നിര്‍മിച്ചു. 1997-98ല്‍ പദ്ധതിക്കായി 550 കോടി രൂപയാണ് വകയിരുത്തിയിരുന്നുവെങ്കല് പുതുക്കിയ എസ്റ്റിമേറ്റില്‍ 2300 കോടി രൂപയാണ്. എരുമേലില്‍ നിന്ന് പുനലൂരിലേക്ക് പാത നീട്ടുന്നതിനുള്ള ശുപാര്‍ശയും സജീവമായി പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: