കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യുന്നതു രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നു സി.പി.എം നേതാവ് എളമരം കരീം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളെ അറസ്റ്റു ചെയ്യുന്നതിന് പിന്നില്‍ യു.ഡി.എഫിന്റെ രാഷ്ട്രീയ ഗൂഢാലോചന ആണെന്നും അദ്ദേഹം പറഞ്ഞു.
കേസിനെ യു.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും സി.പി.എമ്മിന് ഈ കേസില്‍ യാതൊരു പങ്കുമില്ലെന്നും എളമരം കരീം പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതകമല്ലിത്. ഈ കേസില്‍ മാധ്യമങ്ങള്‍ വലിയ തോതില്‍ വിചാരണ നടത്തുകയാണ്. രാഷ്ട്രീയ മേലാളന്മാര്ക്കു വേണ്ടി പോലീസ് ഏജന്‍സി പണി ചെയ്യുകയാണെന്നും എളമരം കരീം പറഞ്ഞു.
യു.ഡി.എഫ് ഒരുക്കിയ തിരക്കഥ അനുസരിച്ചാണ് അന്വേഷണം നീങ്ങുന്നത്. അശോകന് ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളെ അറസ്റ്റു ചെയ്യുന്നതിനും പ്രതി ചേര്‍ക്കുന്നതിനും വേണ്ടി യു.ഡി.എഫ് നേതൃത്വം ഗൂഢാലോചന നടത്തിയിട്ടുണ്ട്. അശോകനെ അറസ്റ്റു ചെയ്തതിന്റെ സത്യാവസ്ഥ മനസിലാക്കുന്നതിന് വേണ്ടിയാണ് എസ്.പി ഓഫീസിലെത്തിയത്. എന്നാല്‍ അതു സംബന്ധിച്ച് യാതൊന്നും വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ലെന്നും എളമരം കരീം കുറ്റപ്പെടുത്തി.
കേസില്‍ ഇതുവരെ നിയമാനുസൃതമായാണ് സി.പി.എം നീങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: