തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ലിറ്ററിന് 1.63 രൂപയുടെ കുറവ് ഉണ്ടാകും. ഇന്ധന വില വര്‍ദ്ധനയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനം സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കുന്നതിനാലാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരത്ത് 75.74 രൂപയാണ് വര്‍ദ്ധിപ്പിച്ച പെട്രോള്‍ നിരക്ക്. ഇത് 74.11 രൂപയായി കുറയും. നികുതി ഉപേക്ഷിക്കുന്നതിലൂടെ 218 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടമുണ്ടാകുക. വില വര്‍ദ്ധന പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: