കടയ്ക്കല്‍ (കൊല്ലം): സിപിഎം അക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജെപി നേതാവ് മരിച്ചു. ബിജെപി കടയ്ക്കല്‍ പഞ്ചായത്ത് സമിതി പ്രസിഡന്റും മുന്‍ എസ്ഐയുമായ കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് തെങ്ങുവിളവീട്ടില്‍ എ. രവീന്ദ്രനാഥാ (58)ണ് ഇന്നലെ രാവിലെ 11.30 ഓടെ മരണമടഞ്ഞത്. ഏനാത്ത് എസ്ഐ ആയിരുന്ന രവീന്ദ്രനാഥ് മൂന്ന് വര്‍ഷം മുന്‍പ് വിരമിച്ചതിനുശേഷം പാര്‍ട്ടിയില്‍ അംഗത്വമെടുക്കുകയായിരുന്നു.
ജയയാണ് ഭാര്യ. ബിരുദ വിദ്യാര്‍ത്ഥി രഞ്ജിത്ത്, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി രേഷ്മ എന്നിവര്‍ മക്കളാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൊല്ലം ജില്ലയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഉച്ചയ്ക്ക് 12ന് നിലമേലില്‍ നിന്ന് വിലാപയാത്ര ആരംഭിക്കും. സംസ്കാരം വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍.
ഈ മാസം രണ്ടിന് രാത്രിയില്‍ കടയ്ക്കല്‍ ആല്‍ത്തറമൂട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ അക്രമമുണ്ടായതറിഞ്ഞ് അവിടെയെത്തി അവരെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു രവീന്ദ്രനാഥിനെ ആക്രമിച്ചത്.
ബൈക്കിനു പിന്നിലിരുന്ന് പോകുമ്പോള്‍ സിപിഎം ക്രിമിനലുകള്‍ തടഞ്ഞുനിര്‍ത്തി തലയ്ക്ക് അടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കടയ്ക്കല്‍ ആശുപത്രിയിലും പിന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. 15 ദിവസമായി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലായിരുന്ന രവീന്ദ്രനാഥ് ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങി. മുമ്പ് ആര്‍എസ്എസ് പ്രചാരകന് ദുര്‍ഗാദാസ്, പ്രവര്‍ത്തകരായ പ്രശോഭന്, ജയന്, സിഎംപിക്കാരനായ പ്രവീണ്‍ദാസ് എന്നിവരും ഇവിടെ സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. കടയ്ക്കലിലെ ജനകീയ നേതാവായിരുന്നു രവീന്ദ്രനാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: