കട്ടപ്പന: വാത്തിക്കുടി പഞ്ചായത്തിലെ പതിനാറാംകണ്ടതിന് സമീപം ഏക്കറുകണക്കിന് കൃഷിയിടം കത്തിനശിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. പുളിക്കക്കുന്നേല്‍ ഔസേഫ് , ബെന്നി എന്നിവരുടെ കൃഷിയിടമാണ് കത്തിനശിച്ചത്. ബെന്നിയുടെ ടാപ്പിങ്ങിനു പാകമായ നൂറ്റിഅമ്പതോളം റബര്‍ മരങ്ങള്‍ നശിച്ചു . ഔസേപ്പിന്റെ അഞ്ചുവര്‍ഷം പഴക്കമുള്ള അന്‍പത് കുരുമുളക് ചെടി, രണ്ടുവര്‍ഷം പഴക്കമുള്ള പത്ത് ജാതി, അമ്പത് കൊക്കോ ,ഇരുപത്തിയഞ്ച് കാപ്പി എന്നിവയും അഗ്നിവിഴുങ്ങി . ഔസേഫിന്റെ വീടിനോട് ചേര്‍ന്നുള്ള കന്നുകാലിക്കൂടിനു തീപിടിച്ചെങ്കിലും അഗ്നിശമന സേനയെത്തി കെടുത്തി. നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും സഹായത്താലാണ് തീ അണയ്ക്കാനായത്.
ലക്ഷക്കണത്തിന് രൂപയുടെ നാശമാണുണ്ടായിരിക്കുന്നത്. അലക്ഷ്യമായി പുരയിടത്തില്‍ തീകത്തിച്ചതിനെത്തുടര്ന്നാണ് ഇവിടെ തീപ്പിടിത്തമുണ്ടാകാന്‍ കാരണമായതെന്ന് അയല്‍വാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: