മുട്ടം: കൊല്ലംകുന്നിലുള്ള വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിന്റെ പേരില്‍ ആയിരകണക്കിന് പേരുടെ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റിയുടെ നിരുത്തരവാദ സമീപനം.
എട്ട് ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുന്ന കൂറ്റന്‍ വാട്ടര്‍ ടാങ്കാണ് മൂന്ന് പേരെ വെച്ച് വൃത്തിയാക്കുവാന്‍ ശ്രമിക്കുന്നത്.ഇന്നലെ ആരംഭിച്ച ജോലി ഒച്ചിഴയുന്ന പോലെയാണ് നീങ്ങുന്നത്. മാത്ത പാറ, കരിംകുന്നം, എള്ളുമ്പുറം, മുട്ടം, കോടതി ഭാഗം തുടങ്ങിയ ഭാഗങ്ങളിലേക്ക് ഈ വാട്ടര്‍ ടാങ്കില്‍ നിന്നുമാണ് വെള്ളമെത്തിക്കുന്നത്. വേനല്‍ കനത്തതോടെ കുടിവെള്ളത്തിനായി ജനം നൊട്ടോടമോടുമ്പോഴാണ് വാട്ടര്‍ അതോറിറ്റിയുടെ മെല്ലെ പോക്ക് നയം. ചെളിയടിഞ്ഞ് വെള്ളം ടാങ്കില്‍ നിന്നും പുറത്തേക്ക് വരാതെയായി. സാധാരണ വര്‍ഷങ്ങളില്‍ നവംബര്‍ മാസങ്ങളില്‍ നടത്തേണ്ട ക്ലീനിങ്ങാണ് കനത്ത വേനലുള്ള സമയത്ത് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
പത്തോളം തൊഴിലാളികള്‍ ചെയ്യേണ്ട ജോലിയാണ് മൂന്ന് പേരെ വെച്ച് ചെയ്യിക്കുന്നത്. ഇത് മൂലം രണ്ട് ദിവസം കൊണ്ട് തീരേണ്ട ജോലിയാണ് നാട്ടുകാരുടെ വെള്ളം കുടി മുട്ടിച്ച് നീണ്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: