എടത്വ: വെട്ടുതോട്-നീരേറ്റുപുറം സംസ്ഥാനപാത സംരക്ഷണ സമതിയുടെ നേതൃത്വത്തില്‍ നിരാഹാരസമരം. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയുടെ പുനര്‍നവീകരണം വൈകുന്നതിലും, പൊടിശല്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് 23ന് രണ്ടാംഘട്ട സമരം ആരംഭിക്കുക. കൊച്ചമ്മനം ജങ്ഷന് സമീപത്തുനിന്നും ആരംഭിച്ച റിലേസമരം അവസാനിപ്പിച്ചു. രണ്ടാം ഘട്ടമായി നിരാഹാര സമരം ആരംഭിക്കും.
23ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് സൂചനാ നിരാഹാര സമരം. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂബ് പുഷ്പാകരന്‍, സമരസമിതി രക്ഷാധികാരി ആനന്ദന് നമ്പൂതിരി പട്ടമനയില്ലം എന്നിവരാണ് നിരാഹാരം ഇരിക്കുക. എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ആനപ്രമ്പാല്‍ മര്‍ത്തോമ്മാ പള്ളി വികാരി കെ.ഇ. ഗീവര്‍ഗീസ് അദ്ധ്യക്ഷത വഹിക്കും.
24 മുതല്‍ ദിവസവും വൈകിട്ട് നാല് മുതല്‍ 6.30 വരെ ഈ റോഡില്‍ വിവിധ ജങ്ഷനുകളില്‍ പൊതുസമ്മേളനങ്ങളും നടക്കും. ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി ഇന്ന് വൈകിട്ട് അഞ്ചിന് കൊച്ചമ്മനം ജങ്ഷനില്‍ തലവടി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളുടേയും റോഡ് സംരക്ഷണ സമിതിയുടേയും നേതൃത്വത്തില്‍ ആലോചനായോഗം ചേരുമെന്ന് സെക്രട്ടറി സണ്ണി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: