ചെട്ടികുളങ്ങര: കുത്തിയോട്ട വഴിപാടുകള്‍ക്ക് ദീപം തെളിയാന്‍ അഞ്ചു ദിവസങ്ങള്‍ മാത്രം. കുത്തിയോട്ട വഴിപാട് വീടുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. വീടുകള്‍ പുതിയ ചായം തേച്ച് പുതുമോടിയാക്കി വിശാലമായ പന്തല്‍ ഒരുങ്ങിക്കഴിഞ്ഞു. പാചകപ്പുരയിലും കലവറയിലും തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ബന്ധുമിത്രാദികളെയും നാട്ടാകാരെയും ക്ഷണിച്ചു കഴിഞ്ഞു.
ശിവരാത്രി നാളില്‍ ആരംഭിച്ച് കുംഭഭരണിനാളില്‍ ദേവിക്ക് മുന്പില് കുത്തിയോട്ട വഴിപാടുകള്‍ സമര്‍പ്പിക്കും. ശിവരാത്രി നാളില്‍ രാവിലെ വഴുപാടുകാര് ക്ഷേത്രത്തിലെത്തി കുട്ടികളെ ദത്തെടുത്ത ശേഷം ആചാരവിധി പ്രകാരം ഭവനങ്ങളില്‍ എത്തിക്കും. വൈകിട്ട് ക്ഷേത്രത്തിലെ ദീപാരാധനക്കു ശേഷമാണ് കുത്തിയോട്ടത്തിനു തുടക്കം കുറിക്കുക. വിളക്കുകള്‍ കൊളുത്തി ദീപാരാധന നടത്തിയശേഷം നേര്‍ച്ച കുട്ടികള്‍ മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്ക്കും ദക്ഷിണ നല്‍കും. തുടര്‍ന്ന് കുത്തിയോട്ട ചടങ്ങുകള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: