ആലപ്പുഴ: സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നടിയ്ക്ക് നേരെയുണ്ടായ ആക്രമണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുണ്ടാ-ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല നടത്തിയ 12 മണിക്കൂര്‍ സത്യാഗ്രഹ സമരത്തിന്റെ സമാപനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ക്രമസമാധാനം തകര്‍ന്നില്ലെന്ന് നിസാരവത്ക്കരിച്ച് പറയുന്ന മുഖ്യമന്ത്രി നാട്ടില്‍ ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം മാളത്തിലൊളിച്ചിരുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ഇപ്പോള്‍ അരങ്ങ് തകര്‍ക്കുകയാണ്. പോലീസ് പാര്‍ട്ടിക്കാര്‍ക്ക് മുന്നില്‍ ഏറാന്മൂളികളായി നില്ക്കുന്നു. ഐഎഎസുകാര്‍ തമ്മിലുളള തര്‍ക്കത്തില്‍ ഒരു ഫയല്‍പോലും അനങ്ങുന്നില്ല. മന്ത്രിമാര്‍ പ്രസ്താവന നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: