ആലപ്പുഴ: കുട്ടനാട് പാക്കേജ് അട്ടിമറിക്കാനുള്ള ഭൂമാഫിയകളുടെ ശ്രമത്തിനെതിരെ ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച നിയോജമണ്ഡലം കമ്മറ്റി കളക്ടര്‍ക്ക് പരാതി നല്കി.
കഴിഞ്ഞ മൂന്നു വര്‍ഷമായി കൃഷി ചെയ്യാതെ കിടക്കുന്ന പുളിങ്കുന്ന് കൃഷി ഭവനു കീഴില്‍ വരുന്ന രണ്ടേക്കര്‍ സ്വകാര്യ പാടശേഖരത്തില്‍ കുട്ടനാട് പാക്കേജിലെ ഒരു കോടിയോളം രൂപ ചെലവിട്ട് കല്ലുകെട്ടുന്നത്. 200 മീറ്റര്‍ പുറംബണ്ടും മോട്ടോര്‍ തറയും 150 മീറ്റര്‍ മോട്ടോര്‍ ചാലനിനും മാത്രമാണ് ഈ തുക.
എന്നാല്‍ കുട്ടനാട്ടില്‍ നിലവില്‍ കൃഷി ചെയ്യുന്നതും പുറംബണ്ട് ബലക്ഷയമുള്ളതുമായ നിരവധി മോട്ടോര്‍ തറകള്‍ ഉള്ളപ്പോള്‍ അതിന്റെ പോരാ യ്മകള്‍ പരിഹരിക്കാതെ കൃഷിവകുപ്പിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒരു കോടി രൂപ സ്വകാര്യ വ്യക്തിയുടെ തരിശുപാടത്തെ കല്ലുകെട്ടിനായി വിനിയോഗിക്കുന്നതിനെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകമോര്‍ച്ച കുട്ടനാട് മണ്ഡലം കമ്മറ്റി പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: