കൊച്ചി: യാത്രക്കിടെ നടിയെ തട്ടിക്കൊണ്ടുപോയി അക്രമി സംഘം ക്രൂരമായി പീഡിപ്പിച്ചു. വാഹനത്തില്‍ വച്ച് നടിയുടെ ഫോട്ടൊയെടുത്തെന്നായിരുന്നു പരാതി. സംഭവുമായി ബന്ധപ്പെട്ട് കൊരട്ടി സ്വദേശി മാര്ട്ടിന് അറസ്റ്റില്‍. ഇയാളുള്‍പ്പടെ ഏഴു പേര്‍ക്കെതിരേ കേസ്.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് പീഡനത്തിനിരയായ നടി കാക്കനാട് പാലച്ചുവട് താമസിക്കുന്ന സംവിധായകന്റെ വീട്ടില്‍ അഭയം തേടിയത്. ഇദ്ദേഹം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഇന്‍ഫൊപാര്‍ക്ക് സിഐ പി.കെ. രാധാമണി മൊഴി രേഖപ്പെടുത്തി.
നടിയുടെ ഡ്രൈവറെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. തൃശൂരില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെ അത്താണിയില്‍ നിന്ന് അക്രമി സംഘം കാറില്‍ അതിക്രമിച്ച് കയറിയത്. പാലാരിവട്ടത്ത് എത്തുന്നത് വരെ ഉപദ്രവിച്ചു.
കാക്കനാട് സംവിധായകന്റെ വീടിനു സമീപം വച്ച് പ്രതികള്‍ കടന്നു. ഡ്രൈവറുടെ സഹായത്തോടെ സംവിധായകന്റെ വീട്ടിലെത്തി. ഡ്രൈവറെ തൃക്കാക്കര പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അക്രമി സംഘത്തെപ്പറ്റി വിവരം ലഭിച്ചത്. ഡ്രൈവറുടെ ഫോണ്‍കോളുകളും എസ്എംഎസും പരിശോധിച്ച് അക്രമി സംഘവുമായുള്ള ബന്ധം പോലീസ് കണ്ടെത്തിയത്.
പെരുമ്പാവൂര്‍ സ്വദേശി സുനിലാണ് മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു.
മാര്‍ട്ടിനും സുനിലും തമ്മില്‍ ഫോണ്‍ വിളിച്ചതിന്റെ തെളിവുകളാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. ഷൂട്ടിങ് സംഘത്തിലുള്‍പ്പെട്ട ഡ്രൈവര്‍ കൂടിയായ സുനില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കും കൂട്ടു പ്രതികള്‍ക്കുമായുള്ള തെരച്ചില്‍ തുടരുന്നു. സുനിലിന്റെ നിദേശപ്രകാരമാണ് മാര്ട്ടിന് നടിയുടെ കാര്‍ ഓടിക്കാന്‍ എത്തിയത്.
തൃക്കാക്കര പോലീസാണ് മൊഴിയെടുത്തതെങ്കിലും സംഭവം നടന്നത് നെടുമ്പാശേരി പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ തുടര്‍ അന്വേഷണ ചുമതല കൈമാറുമെന്ന് കളമശേരി സിഐ എസ്. ജയകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: