മുംബൈ: ഹൃദ്രോഗ ചികിത്സയ്ക്ക് അനിവാര്യമായ സ്റ്റെന്റുകളുടെ വില കുറച്ചതിനു പിന്നാലെ പകല്‍ക്കൊള്ള നടത്തുന്ന ആശുപത്രികള്‍ക്കെതിരെ കേന്ദ്രം കടുത്ത നടപടി തുടങ്ങി. ഇവര്‍ സ്റ്റെന്റുകള്‍ക്ക് കൂടുതല്‍ വില ഈടാക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ നിരീക്ഷണ സംഘങ്ങളെ നിയമിച്ചു. ഇതിന് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍മാരുടെ സഹായവും തേടി.
രോഗികളെന്ന വ്യാജേന നിരീക്ഷകരെ അയച്ചും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ വഴി ആശുപത്രികളിലെ ബില്‍ വിവരങ്ങള്‍ ശേഖരിച്ചും കൊള്ളയടി പിടിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. നിയന്ത്രണം അട്ടിമറിക്കാന്‍ പല ആശുപത്രികളും സ്റ്റെന്റുകള്‍ മാറ്റിവച്ച് കൃതിമ ക്ഷാമം സൃഷ്ടിക്കുന്നതായും സംശയം. സ്റ്റെന്റുകള്‍ക്ക് അമിത വില വാങ്ങുന്ന ആശുപത്രികള്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര രാസവസ്തു മന്ത്രി അനന്തകുമാര്‍ വ്യക്തമാക്കി. പകല്‍ക്കൊള്ള കണ്ടെത്തിയാല്‍ ആശുപത്രി പൂട്ടിക്കും.
അതിനിടെ, സ്റ്റെന്റ് വില നിയന്ത്രണം മറികടക്കാന്‍ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാച്ചെലവ് ഉയര്‍ത്താന്‍ ആശുപത്രികള്‍ നീക്കം തുടങ്ങി. ചെലവ് 15 മുതല്‍ 25 ശതമാനം വരെ കൂട്ടാനാണ് ആലോചന.
സ്റ്റെന്റുകള്‍ക്ക് 90,000 രൂപയും ശസ്ത്രക്രിയക്ക് 90,000 രൂപയും ആയി മൊത്തം 1,80,000 രൂപയാണ് സാധാരണ ആന്‍ജിയോപ്ലാസ്റ്റിക്ക് വാങ്ങാറുള്ളത്. സ്റ്റെന്റ്വില കുറച്ചതിനാല്‍ ഇനി ശസ്ത്രക്രിയാച്ചെലവ് കൂട്ടും, ഒരാശുപത്രി ഡയറക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: