തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് അന്നദാനവും, ദാഹജലവും വിതരണം ചെയ്യുന്നതിന് പ്ലാസ്റ്റിക്ക്, തെര്‍മ്മോക്കോള്‍ പാത്രങ്ങളും ഡിസ്പോസിബിള്‍ ഗ്ലാസുകളും ഒഴിവാക്കും. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ആഹാരം വാങ്ങുന്നതിനായി സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ഭക്തര്‍തന്നെ കൊണ്ടുവരണം. ഇത് സംബന്ധിച്ച് ക്ഷേത്രം ട്രസ്റ്റും സര്‍ക്കാരും നഗരസഭയും സംയുക്തമായി അറിയിപ്പ് നല്‍കും. അന്നദാനവും ദാഹജലവും വിതരണം നടത്തുന്നവര്‍ ഭക്തജനങ്ങള്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍ðനല്‍കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തണം. അടിയന്തിര ഘട്ടങ്ങളില്‍ð ഉപയോഗിക്കുന്നതിനായി അന്നദാനം നടത്തുന്ന സംഘടനകള്‍ക്ക് നഗരസഭ സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും സാധ്യമായ രീതിയില്‍ðഅനുവദിച്ച് നല്‍കും. ഇത് വിജയിപ്പിക്കാന്‍ നഗരപരിധിയിലെ വ്യാപാരികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും സൗജന്യമായി നഗരസഭയക്ക് സമര്‍പ്പിക്കുന്നതിന് നഗരസഭ മെയിന്‍ ഓഫീസ് പ്രോജക്ട് സെക്രട്ടറിയേറ്റ് വിഭാഗത്തിലും നഗരസഭയിലെ വിവിധ ഹെല്‍ത്ത് സര്‍ക്കിള്‍ വിഭാഗത്തിലും നല്‍കാം.
പൊങ്കാലയുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ ഗ്രീന്‍ പ്രോട്ടോക്കൊള്‍ പ്രാവര്‍ത്തികമാക്കുന്ന അഞ്ച് സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അവാര്‍ഡ് നല്‍കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. അവാര്‍ഡുകള്‍ പരിഗണിക്കുന്നതിന് സംഘടനകള്‍ നഗരസഭ പ്രോജക്ട് സെക്രട്ടേറിയറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന സംഘടനകള്‍ നടത്തുന്ന അന്നദാന പരിപാടി പരിസ്ഥിതി പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും വിലയിരുത്തി അവാര്‍ഡിന് ശുപാര്‍ശചെയ്യും. അന്നദാനം നടത്തുന്ന മുഴുവന്‍ സംഘടനകളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സൈറ്റായ ംംം.ളമൈശ.രീാ യില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. മാര്‍ച്ച് ഒന്ന് മുതല്‍ 10വരെ ക്ഷേത്ര പരിസരത്ത് ഭക്ഷാ സുരക്ഷാ വകുപ്പിന്റെ കൗണ്ടറും സേവനും ലഭിക്കും. യോഗം മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് ഉദ്ഘാടടനം ചെയ്തു. യോഗത്തില്‍ നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. ശ്രീകുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ ഉമ്മു സെല്‍മ്മ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. ധര്മ്മപാലന്, ഭക്ഷസുരക്ഷാ വകുപ്പ് അസി. കമ്മീഷ്ണര്‍ എ. സതീഷ്കുമാര്‍, ആറ്റുകാല്‍ ട്രസ്റ്റ് അധികാരികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: