തലശ്ശേരി: ജനറല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിലുള്ള ബാത്ത്റൂമിന് സമീപത്തെ കേബിനുള്ളിലെ സീലിംഗ് അടര്‍ന്നുവീണു. ഭാഗ്യംകൊണ്ടുമാത്രം അമ്മയും നവജാത ശിശുവും രക്ഷപ്പെട്ടു. രണ്ട് കട്ടില് മാത്രമുള്ള കേബിനുള്ളിലെ ഒരു കട്ടിലില്‍ കിടന്നിരുന്ന കൊളശ്ശേരയിലെ അമ്മയും കുഞ്ഞും ഇന്നലെ കാലത്ത് ഡിസ്ചാര്‍ജ്ജ് ചെയ്ത് പോയതിനാല്‍ അടുത്ത കട്ടിലില്‍ കിടന്നിരുന്ന യുവതിയും മൂന്ന് ദിവസം പ്രയമുള്ളകുഞ്ഞും കട്ടില് മാറിക്കിടക്കുകയായിരുന്നു. ഈ യുവതിയും കുഞ്ഞും മണിക്കൂറുകള്‍ക്ക് മുമ്പ്വരെ കിടന്നിരുന്ന കട്ടിലിലാണ് സീലിംഗ് അടര്‍ന്നുവീണത്. ഇവര്‍ മാറിക്കിടന്നതുമൂലം വന്‍ ദുരന്തമാണ് ഒഴിവായത്.
ഈ വാര്‍ഡിന്റെ മറ്റ് ഭാഗങ്ങളിലും നേരത്തെ സീലിംഗ് അടര്‍ന്നുവീണിരുന്നു. അപകടം പതിയിരിക്കുന്ന ഭാഗങ്ങളില്‍ ആവശ്യമായ റിപ്പേര്‍ ചെയ്യാതെ മറ്റുഭാഗങ്ങളിലാണ് ഇപ്പോള്‍ റിപ്പേര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അധികൃതരുടെ തലതിരിഞ്ഞ നടപടിയാണ് ഇന്നലെയുണ്ടായ സംഭവത്തിന് പ്രധാന കാരണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: