ലക്നൗ: ഉത്തർപ്രദേശിലെ 12 ജില്ലകളിലെ 69 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു . 826 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ടത്തില്‍ 2.41 കോടി വോട്ടര്‍മാരുടെ വിധി തേടുന്നത്.
ബി.ജെ.പിയും എസ്.പിയും തമ്മിലുളള നേരിട്ടുള്ള പോരാട്ടത്തിനാണ് മൂന്നാം ഘട്ടം സാക്ഷ്യം വഹിക്കുക. മൂന്നാം ഘട്ടത്തിൽ പരമാവധി സീറ്റുകൾ നേടി വീണ്ടും ഭരണത്തിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. അതേ സമയം അഖിലേഷ് ഭരണത്തിലെ അഴിമതിയും അക്രമങ്ങളുമാണ് ബിജെപിയുടെ മുഖ്യ പ്രചാരണായുധം.
2012ലെ തെരഞ്ഞെടുപ്പില്‍ 69 സീറ്റുകളിൽ 55 എണ്ണവും സമാജ്വാദി പാര്‍ട്ടിയാണ് നേടിയത്. ബി.എസ്.പിക്ക് ആറും ബി.ജെ.പിക്ക് അഞ്ചും കോണ്‍ഗ്രസിന് രണ്ടും സീറ്റാണ് ലഭിച്ചത്.
ജവാബ് ദേഗാ ജസ് വന്ത് നഗര്‍ എന്ന പ്രചരണവുമായി അഖിലേഷ് യാദവിനെതിരെ പൊരുതുന്ന ശിവ്പാല്‍ യാദവ് യാദവ്, മുലായംസിംഗ് യാദവിന്റെ ഇളയ മരുമകള്‍ അപര്‍ണ യാദവ്, റീത്ത ബഹുഗുണ ജോഷി ഉള്‍പ്പടെ ഒരുപാട് പ്രമുഖരാണ് മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: