ന്യൂദൽഹി: അയോധ്യയിൽ രാമക്ഷേത്രം എന്ന സ്വപനം യാഥാർത്ഥ്യമാകുമെന്ന് കേന്ദ്രമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ഗിരിരാജ് സിങ്. കൊൽക്കത്തയിൽ നടന്ന ഒരു പൊതു ചടങ്ങിലാണ് അദ്ദേഹം രാമക്ഷേത്രത്തിന്റെ നിർമ്മാണത്തെക്കുറിച്ച് പ്രതികരിച്ചത്.
രാമക്ഷേത്രം എന്നത് ഇന്ത്യയിൽ യാഥാർത്യമാകും, കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസമാണ് രാമക്ഷേത്രം. അത് രാജ്യത്ത് വരുമെന്നതിൽ സംശമില്ല-, ഉത്തർപ്രദേശിൽ ബിജെപി വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നതിൽ സംശമില്ലയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച പ്രിയങ്കാ ഗാന്ധിയെ അദ്ദേഹം കണക്കറ്റ് പ്രതികരിച്ചു. പ്രധാനമന്ത്രിയേപ്പോലെ ദീർഘ വീക്ഷണമുള്ള ഒരാൾക്കു മാത്രമെ “അച്ചേ ദിൻ” രാജ്യത്തിന് സമ്മാനിക്കാൻ സാധിക്കൂ. അല്ലാതെ പ്രിയങ്കാ ഗാന്ധിക്ക് നല്ലൊരു ദിനം ഭാരതത്തിന് നൽകാൻ പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചു.
മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷമാണ് രാജ്യത്തെ ഒട്ടു മിക്ക സ്ത്രീകൾക്കും എൽപിജി ഗ്യാസ് കണക്ഷനുകൾ ലഭിച്ചത്. എന്നാൽ യുപിഎ കാലത്ത് ഇത് എന്തെന്നു പോലും സ്ത്രീകൾ അറിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: