നടുവില്‍(കണ്ണൂര്‍): നടുവിലില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. നടുവില്‍ സ്റ്റേഡിയത്തിന് സമീപത്തെ കോട്ടമാലി അമലിനാണ്(24) വെട്ടേറ്റത്. ഇന്നലെ ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം നടുവില്‍ എലവഞ്ചേരി മുത്തപ്പന് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ കണ്ണാടിപ്പാറയിലെ പ്രജീഷിനെ ഒരുസംഘം സിപിഎമ്മുകാര്‍ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. മാരകായുധങ്ങളുമായി സിപിഎം സംഘം അക്രമിക്കാനെത്തിയപ്പോള്‍ പ്രജീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ പ്രതികളായ സിപിഎമ്മുകാരെ നാട്ടുകാര്‍ പിടികൂടിയിരുന്നു. എന്നാല്‍ സിപിഎം സംഘം ഇവരെ ആര്‍എസ്എസുകാര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു എന്നാരോപിക്കുയാണുണ്ടായത്. ആര്‍എസ്എസ് പ്രവര്‍ത്തകനെ അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കുടിയാന്മല പോലീസ് സ്റ്റേഷനില്‍ കേസില്‍ സാക്ഷിമൊഴി നല്കി തിരിച്ചുവരുന്നതിനിടയിലാണ് കൊല്ലന് രാജേഷ്, അര്ജ്ജുന് മോഹനന്, സാക്കിര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം അമലിനെ വീട്ടിന് മുന്നില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലക്ക് വെട്ടേറ്റ അമല്‍ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: