കോട്ടയം: കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ജംഗ്ഷന്-അതിരമ്പുഴ മെഡിക്കല്‍ കോളേജ് റോഡില്‍ ഇരുവേലിക്കലില് റെയില്‍വേ അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന ഈ റോഡിലുള്ള ഏക റെയില്‍വേ ഗേറ്റാണ് ഇത്. ഏറ്റുമാനൂരില്‍ ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ എല്ലാ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. റെയില്‍വേ അടിപ്പാലം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറ് കണക്കിന് ആളുകള്‍ ഒപ്പിട്ട നിവേദനം കേന്ദ്ര റെയില്‍വേ മന്ത്രിക്ക് എന്‍സിപി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കാണക്കാരി അരവിന്ദാക്ഷന് നല്‍കിയിരുന്നു.
അതിരമ്പുഴപ്പള്ളി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോട്ടയം മെഡിക്കല്‍ കോളേജ് കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള ഏറ്റവും കുറഞ്ഞ ദൂരമുള്ള റോഡുമാണിത്. ഈ ഗേറ്റില്‍ അടിപ്പാത നിര്‍മ്മിച്ചാല്‍ ജനങ്ങളുടെ യാത്രാസൗകര്യം സുഗമമാകും.
ഏറ്റവും ചിലവുകുറഞ്ഞ രീതിയില്‍ അടിപ്പാത നിര്‍മ്മിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. കടുത്തുരുത്തി ഏറ്റുമാനൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണിത്. നിവേദനങ്ങള്‍ മന്ത്രി എ.കെ. ശശീന്ദ്രന്, ജോസ്.കെ.മാണി എംപി, എംഎല്‍എമാരായ മോന്‍സ് ജോസഫ് സുരേഷ് കുറുപ്പ് എന്നിവര്‍ക്കും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: