ചെറുതോണി: ഇടുക്കി ജില്ലാ ആസ്ഥാന മേഖലകളില്‍ വന്‍ അഗ്നിബാധ. ഒരാള്‍ക്ക് പൊള്ളലേ
ലറ്റു, ഏക്കറ്കണക്കിന് കൃഷിയിടം കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് വിലയിരുത്തല്‍. കഞ്ഞിക്കുഴി, വാഴത്തോപ്പ്, വാത്തിക്കുടി പഞ്ചായത്തുകളിലാണ് അഞ്ചിടങ്ങളില്‍ തീ പടര്‍ന്നത്.
കഞ്ഞിക്കുഴി പുന്നയാര്‍ പാംബ്ലതണ്ടില് നൂറേക്കറോളം സ്ഥലം കത്തിനശിച്ചു. ഇവിടെ വീടുകളിലേക്ക് തീ പടരാന്‍ ശ്രമിച്ചത് തടയുന്നതിനിടയില്‍ ഇടക്കാട്ട് മാത്യുവിന് പൊള്ളലേറ്റു. കരിമണല്‍ കൊടക്കല്ല് ഭാഗത്ത് നിന്നും വെള്ളിയാഴ്ച രാത്രിയിലാണ് തീ പടര്‍ന്നത്. ഇടക്കാട്ട് മാത്യു, ഇടപ്പള്ളിക്കുന്നേല്‍ മനോജ്, പടത്തിയാനിക്കല്‍ വിനോദ് ,കറുകപ്പള്ളില്‍ ബെന്നി, ഓലിയാനിക്കല്‍ മനോ, കണ്ടത്തില്‍ സെബിന്, വരിക്കയില്‍ ജോയി, കിളിക്കാട്ട് പ്രകാശ്, പെരുബാട്ട് ബിനു, ശൗര്യാംകുഴിയില് ലിസ്സി, കിളിക്കാട്ട് സുകു എന്നിവരുടെ
ട കൃഷിയിടമാണ് ഇവിടെ കത്തി നശിച്ചത്. കശുമാവ്, കുരുമുളക് ചെടി, തെങ്ങ്, കൊക്കോ, ഏലം ,റബ്ബര്‍ തുടങ്ങിയ വിളകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.കൂടാതെ കീരിത്തോട് ആറാം കൂപ്പിലും ഏക്കര്‍ കണക്കിന് മലനിരകള്‍ കത്തിനശിച്ചു.
വാത്തിക്കുടി പഞ്ചായത്തില്‍ പതിനാറാംകണ്ടത്തിനടിവാരത്ത് ഉപ്പുതോട് ചെരുവില്‍ പുളിക്കക്കുന്നേല്‍ ജോസഫ്, ബെന്നി, ഷാജി എന്നിവരുടെ മൂന്നേക്കറോളം കൃഷിയിടമാണ് ഇന്നലെ രാവിലെ 9.30 നോടു കൂടി കത്തി നശിച്ചത്. ആദായം ലഭിച്ചുവന്നിരുന്ന റബ്ബര്‍ തോട്ടം പൂര്‍ണ്ണമായും കത്തി. കൂടാതെ സമീപത്തെ രാജമുടി ചെരുവിലും തീ പിടിച്ചു. ഇരു പ്രദേശത്തും വീടുകളിലേക്ക് തീ പടരാതെ ഇടുക്കി അഗ്നിശമന സേനയെത്തി നന
ിയന്ത്രണ വിധേയമാക്കി.
വാഴത്തോപ്പ് പഞ്ചായത്തില്‍ വഞ്ചിക്കവല, വെള്ളക്കയം മേഖലകളിലും വന്‍ അഗ്നിബാധയുണ്ടായി. കെ.എസ്.ഇ.ബി.ക്വാര്‍ട്ടേഴ്സിന് സമീപം ടവര്‍ ജംഗ്ഷനില്‍ നിന്നും പടര്‍ന്ന് തീ ക്വാര്‍ട്ടേഴ്സുകളില്‍ പടരാതെ ഫയര്‍ഫോഴ്സ് കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: