ന്യൂദല്‍ഹി: ജെറ്റ് എയര്‍വേസിന്റെ ബോയിങ് – 777 വിമാനത്തില്‍ നിന്ന് സിഗ്നല്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ജര്‍മന്‍ വ്യോമസേന വിമാനം വളഞ്ഞു. വ്യാഴാഴ്ച ജര്‍മനിയിലെ കൊളോണിലെ ആകാശപാതയിലാണ് സംഭവം.
പിന്നീട് സിഗ്നല്‍ ലഭിച്ചതോടെ സൈന്യം പിന്മാറി. ന്യൂദല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കു പോയ 9 ഡബ്ല്യു-118 വിമാനമാണ് സംശയ നിഴലിലായത്. കൊളോണിനു മുകളിലൂടെ പറക്കുമ്പോള്‍ എയര്‍ ട്രാഫിക് കണ്ട്രോളില് നിന്നുള്ള സിഗ്നലുകളോട് വിമാനത്തിന്റെ പൈലറ്റ് പ്രതികരിച്ചില്ല. ഇതോടെ, ആശങ്കയായി. തുടര്‍ന്നാണ് രണ്ട് യുദ്ധവിമാനങ്ങള്‍ യാത്രാ വിമാനത്തെ വളഞ്ഞത്. പിന്നീട്, സിഗ്നല്‍ ലഭിച്ചതോടെ യുദ്ധവിമാനങ്ങള്‍ പിന്‍വാങ്ങി.
വിമാനം സുരക്ഷിതമായി ലണ്ടനിലിറങ്ങിയെന്ന് ജെറ്റ് എയര്‍വേസ് വക്താവ് ന്യൂദല്‍ഹിയില്‍ പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെയും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിനെയും അറിയിച്ചതായും അന്വേഷണം തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: