ബെംഗ്ളുരു: ഈ സീസണിലെ ഇന്തന്‍ പ്രീമിയര്‍ ലീഗ് കളിക്കാരുടെ ലേലം ഇന്ന് രാവിലെ ഒമ്പതിന് ഇവിടെ നടക്കും.351 കളിക്കാരാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുളളത്.ഇതില്‍ നിന്ന് പരമാവധി 76 കളിക്കാര്ക്കാരെ വിവിധ ടീമുകള്‍ക്ക് ലേലത്തില്‍ വാങ്ങാനാകം.ആറു മലയാളിതാരങ്ങള്‍ ഇത്തവണ ടീമുകളില്‍ ചേക്കേറാന്‍ രംഗ്ത്തുണ്ട്.122 വിദേശ താരങ്ങളും രംഗത്തുണ്ട്.
മൊത്തം എട്ടു ടീമുകളാണ് ഐപിഎല്ലില്‍ മത്സരിക്കുന്നത്.ജെ.പി.ഡുമിനി നായകനായ ഡല്‍ഹി ഡയര്ഡെവില്സ്,ശിഖര്‍ ധവാന്റെ സണ്‍റൈസസ് ഹൈദരാബാദ്,ഓസ്്ട്രേലിയന്‍ ക്യാപറ്റന് നയിക്കുന്ന റൈസിംഗ് പുനെ സൂപ്പര്‍ജയന്റസ്,സുരേഷ് റൈനയുടെ ഗുജറാത്ത് ലയണ്‍സ്,ഡേവിഡ് മില്ലറുടെ കിംഗ്സ് ഇലവന് പഞ്ചാബ്,ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ച് ബാംഗ്ലൂര്‍,ഗൗതം ഗംഭീരിന്െ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്,രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് എന്നിവയാണ് മത്സരരംഗത്തുളള ടീമുകള്‍.
ദേശീയ ടീമിലിടം തേടുന്ന ഇന്തന്‍ താരങ്ങള്‍ക്ക് നല്ലൊരവസരമാണിത്.പത്തു ലക്ഷം മുതല്‍ രണ്ടുകോടിവരെയായിരിക്കും താരങ്ങളുടെ അടിസ്ഥാനവില.അടുത്തിടെ നടന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും.
രണ്ടുകോടിയാണ് ടെസ്റ്റ് താരം ഇഷാന്ത് ശര്‍മ്മയുടെ അടിസ്ഥാന വില.ഐപിഎല്‍ സ്പെഷ്യലിസ്റ്റായ ഇര്ഫാന് പത്താന് 50 ലക്ഷവും ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണിന് മുപ്പതു ലക്ഷവുമാണ് അടിസ്ഥാന വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: