തിരുവനന്തപുരം: യുവനടിക്കെതിരായ ആക്രമണത്തെ ലഘൂകരിച്ചും ക്രമസമാധാനനില ഭദ്രമാണെന്നും ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇതുവച്ചുകൊണ്ട് സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്ന് പറയാനാകില്ലെന്നും കോടിയേരി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
യുഡിഎഫ് സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്തേക്കാള്‍ മെച്ചമാണ് ഇപ്പോള്‍ ക്രമസമാധാനനില. പ്രതിപക്ഷനേതാവ് എന്തുകൊണ്ടാണ് പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതെന്ന് അറിയില്ല. ഉമ്മന്‍ചാണ്ടിയെക്കാള്‍ കേമനാകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചെന്നിത്തല ഇടതു സര്‍ക്കാരിനെ പഴിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ നടത്തിയ സദാചാര ഗുണ്ടായിസം, ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ് ആശാ ഷെറിന് സിപിഎം ഗുണ്ടകളാല്‍ ആക്രമിക്കപ്പെട്ടത്, പാലക്കാട് വീട്ടമ്മ സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: