ഇരിട്ടി: ബിവറെജസിന്റെ മദ്യവില്‍പ്പനശാല പായം പഞ്ചായത്തിലെ എരുമത്തടത്തില് തുടങ്ങാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ സമരം ശക്തമാവുന്നു. വട്ട്യറ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സര്‍വകക്ഷികളുടെ നേതൃത്വത്തില്‍ ഇന്നലെ നിരവധി സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ചങ്ങല തീര്‍ത്ത് മദ്യ വിരുദ്ധ പ്രതിജ്ഞയെടുത്തു. വട്ട്യറ മേഖലയില്‍ വ്യാജമദ്യത്തിന്റെ ഒഴുക്ക് കൂടിയതിനെ തുടര്‍ന്ന് ഈയിടെയാണ് പായം പഞ്ചായത്തിനെ ലഹരിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത്. ഈ വിഷയത്തില്‍ പഞ്ചായത്തിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജനജീവിതം ദുസ്സഹമാക്കി സ്വര്യജീവിതം തകര്‍ക്കാനുള്ള നടപടി എന്ത് വിലകൊടുത്തും തടയുമെന്ന് അവര്‍ പറഞ്ഞു. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് ഭീമഹരജി സമര്‍പ്പിക്കും. പ്രദേശത്തെ സാമൂഹിക, സാംസ്കാരിക സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നടന്ന പ്രതിഷേധ പരിപാടിയില്‍ വട്ട്യറ സെന്റ് സബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ.തോമസ് അട്ടേങ്ങാട്ടില്‍, മൈക്കിള്‍ തടത്തില്‍, ബെന്നി വട്ടുകുളം, ജോയി ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: