വിഴിഞ്ഞം: സന്‍സദ് ആദര്‍ശ് ഗ്രാമയോജനയുടെ ഭാഗമായി കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ജൈവ കാര്‍ഷിക ഗ്രാമമാക്കി മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കമായി. സമ്പൂര്‍ണ്ണ വികസനം എന്ന ലക്ഷ്യം മുന്‍നിറുത്തി എം ിമാര്‍ ഗ്രാമങ്ങള്‍ ദത്തെടുക്കുന്ന പദ്ധതിയാണ് സന്‍സദ് ആദര്‍ശ് ഗ്രാമ യോജന. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സുരേഷ്ഗോപി എംപി കല്ലിയൂര്‍ പഞ്ചായത്തിനെ ദത്തെടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്. കാര്‍ഷിക ഗ്രാമമായി മാറ്റുന്നതിന് വേണ്ടി ജൈവ കൃഷി സ്കില്‍ ട്രയിനിംഗിന്റെ ഉദ്ഘാടനവും നടന്നു. പ്രധാനമന്ത്രി കൗശല്‍ യോജന, നാളികേര വികസന സൊസൈറ്റി, ജെഎല്‍ജി, എംഎസ്എംഇ എന്നിവയുടെ രജിസ്ട്രേഷനും ഇതോടൊപ്പം നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.ജയലക്ഷ്മി അദ്ധ്യക്ഷയായിരുന്ന ചടങ്ങുകള്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.ലതാകുമാരി ഉദ്ഘാടനം ചെയ്തു. എസ്ബിറ്റിയുടെ എജിഎം ആര്.രാമസ്വാമി, ലീഡ് ബാങ്ക് മാനേജര്‍ പി.ആര്.ഉണ്ണികൃഷ്ണന് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. സിസയുടെ പ്രതിനിധി ഡോ.പി.കമലാസനന് പിള്ള പദ്ധതികള്‍ വിശദീകരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.പത്മകുമാര്‍, ഷൈലജ സുരേഷ് ബാബു, ജെ.ജയന്തി, ബ്ലോക്ക് മെമ്പര്‍മാരായ ജി.സതീശന്, വിനുകുമാര്‍, കെ.ഗിരിജ, കൃഷി ഓഫീസര്‍ ശ്രീകുമാരന്‍ നായര്‍, നാളികേര വികസന ബോര്‍ഡ് പ്രതിനിധി മീര, വിപിന്‍, വാര്‍ഡ് ജനപ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് കുമാര്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എസ് ലതാകുമാരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: