തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രതികരണത്തിനെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. നടിക്കെതിരായ അക്രമം കോടിയേരി പറഞ്ഞതുപോലെ ഒറ്റപ്പെട്ടതല്ല. ഒറ്റപ്പെട്ടതെന്ന് പറയുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥിതിയാണ് നാട്ടിലെന്നും പന്ന്യന്‍ പറഞ്ഞു.
സര്‍ക്കാര്‍ നിലപാട് മാനിക്കാത്ത പോലീസുകാരെ പുറത്താക്കണം. സ്വതന്ത്ര പോലീസെന്നാല്‍ തോന്നിയത് പോലെ പ്രവര്‍ത്തിക്കുന്നവര്‍ എന്നല്ല. പഴയകാല പോലീസിന്റെ ബീജമുള്ളവര് ഇപ്പോഴുമുണ്ട്. കേരളത്തെ അധോലോകമാക്കാന് അനുവദിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ മികച്ച ക്രമസമാധാന നിലയാണ് നിലവിലെന്നുമാണ് കോടിയേരി പറഞ്ഞത്. ലോ അക്കാദമി, മാവോയിസ്റ്റ് വേട്ട, പോലീസ് നയം, യുഎപിഎ, വിവരാവകാശം തുടങ്ങിയ വിഷയങ്ങളിലും സിപിഎം നിലപാടിനെതിരെ പന്ന്യന്‍ രംഗത്തെത്തീയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: