വാഷിങ്ങ്ടണ്‍: അഡോള്‍ഫ് ഹിറ്റ്ലര്‍ ഉപയോഗിച്ചിരുന്ന ചുവപ്പ് ലാന്‍ഡ് ഫോണ്‍ ലേലത്തില്‍ വിറ്റു, ലേലം കൊണ്ടത് 16,27,73,55 രൂപ( 243,000 ഡോളര്‍)യ്ക്ക്. എന്നാല്‍ വാങ്ങിയ ആളിന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഹിറ്റ്ലര്‍ രണ്ടാം ലോകയുദ്ധക്കാലത്ത് ഉപയോഗിച്ച ഫോണ്‍ അമേരിക്കയിലെ അലക്സാണ്ടര്‍ ഓക്ഷന്‍സ് എന്ന കമ്പനിയാണ് മേരിലാന്‍ഡിലെ ചീസാപീക്സിറ്റിയില് വച്ച് ലേലം ചെയ്തത്.
നാസി ചിഹ്നവും ഹിറ്റ്ലറുടെ പേരും എഴുതിയ ഫോണ്‍ ബെര്‍ലിനിലെ ഹിറ്റ്ലറുടെ ബങ്കറില്‍ നിന്നാണ് 1945ല്‍ ലഭിച്ചത്. അത് സോവിയറ്റ് സൈനികര്‍ ബ്രിട്ടീഷ് ഓഫീസര്‍ സര് റാല്‍ഫ് റെയ്നര്‍ക്ക് നല്കി. ഹിറ്റ്ലറുടെ കൈവശമുണ്ടായിരുന്ന അല്സേഷ്യന് നായയുടെ രൂപം 16 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: