ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ ഭര്‍ത്താവ് നടരാജനെതിരെയുള്ള കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന് സിബിഐ.
1994ല്‍ ലക്സസ് കാര്‍ ഇറക്കുമതി ചെയ്തതില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നതാണ് നടരാജനെതിരെയുള്ള കേസ്. ഇതില്‍ നടരാജന് അപ്പീല്‍ നല്‍കിയെങ്കിലും അഞ്ചു വര്‍ഷത്തോളമായി മദ്രാസ് ഹൈക്കോടതിയില്‍ കേസിന്റെ വിചാരണ നടന്നിട്ടില്ല. ഇത് വേഗത്തിലാക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കേസിന്റെ അവസാനഘട്ട വിചാരണ ഫെബ്രുവരി 27ന് നടത്തുമെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. 1994ല്‍ ലക്സസിന്റെ കാര്‍ വാങ്ങിയിട്ട് 1993 മോഡല്‍ സെക്കന്‍ഡ്ഹാന്‍ഡ് വാഹനമാണെന്നാണ് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് നടരാജന്, ഉള്‍പ്പടെ നാലുപേര്‍ നികുതി വെട്ടിപ്പ് നടത്തിയതിന് ഒരു കോടി രൂപ പിഴ അടയ്ക്കണമെന്നാണ് സിബിഐയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: