ഹൈദരാബാദ്: വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയ എം.പിയെ തെലുങ്കുദേശം പാര്‍ട്ടി പുറത്താക്കി. മുതിര്‍ന്ന പാര്‍ട്ടി നേതാവ് മൈസൂര റെഡ്ഡിയെയാണു പുറത്താക്കിയത്. ഇന്നു രാവിലെ അദ്ദേഹം ജഗനെ വീട്ടിലെത്തി കണ്ടിരുന്നു.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജഗനെ സിബിഐ ചോദ്യം ചെയ്യുന്നതിനു തൊട്ടുമുന്‍പായിരുന്നു കൂടിക്കാഴ്ച. ജഗനെ സിബിഐ ഇന്ന് അറസറ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 1990കളില്‍ ശക്തനായ കോണ്‍ഗ്രസ് നേതാവായിരുന്ന മൗര്യ 2004ല്‍ വൈ.എസ്.രാജശേഖര റെഡ്ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് പാര്‍ട്ടി വിടുകയും ടി.ഡി.പിയില്‍ ചേരുകയുമായിരുന്നു.
കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൗര്യയെ രാജ്യസഭാ സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ടി.ഡി.പി പരിഗണിച്ചിരുന്നെങ്കിലും മൗര്യ പിന്മാറി. കഴിഞ്ഞ കുറച്ച് കാലമായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും പാര്‍ട്ടിയുടെ ഔദ്യോഗികപരിപാടികളില്‍ നിന്നും മൗര്യ വിട്ടുനില്‍ക്കുകയായിരുന്നു.
കഡപ്പ ജില്ലയിലെ മുന്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്ന മൗര്യ കഡപ്പ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രചരണത്തില്‍ നിന്നും വിട്ട് നിന്നിരുന്നു. മൗര്യയുടെ മകന് നേരത്തെ തന്നെ വൈ.എസ്.ആര് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: