ചെന്നൈ: ചെന്നൈയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടിളെ ബലാത്സംഗം ചെയ്ത് കൊന്ന നിലയില്‍ കണ്ടെത്തി.മൂന്നു വയസുകാരിയ റിതിക, ഏഴു വയസുള്ള ഹാസിനി എന്നിവരാണ് മരിച്ചത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
ഇന്നോറിലെ വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന റിതികയെ കഴിഞ്ഞ ഞായറാഴ്ച കാണാതായി. തൊട്ടടുത്ത ദിവസം പ്രദേശത്തെ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തുണികൊണ്ട് റിതികയുടെ വായ്മൂടിക്കെട്ടിയിരുന്നു. പ്രദേശവാസികളില്‍ നിന്നും റിതികജയുടെ ചില വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 10 പേര് പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ഫെബ്രുവരി അഞ്ചിനാണ് ഹാസിനിയെ വീട്ടില്‍ നിന്നും കാണാതായത്. പിന്നീട് വീടിനു സമീപത്തെ റോഡരികില്‍ കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ അയല്‍വാസി ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് കുറ്റം സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: