ആലപ്പുഴ: മാവേലിക്കര സഹകരണബാങ്ക് തഴക്കര ശാഖയിലെ ക്രമക്കേടിന് കുൂട്ടുനിന്ന ജോയിന്റ്രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത സഹകരണ മന്ത്രിയുടെ നടപടിയില്‍ പൊതുമരാമത്ത് മന്ത്രിക്കു പ്രതിഷേധം, സിപിഎം ജില്ലാ സെക്രട്ടറി രാജിക്കൊരുങ്ങി. രജിസ്ട്രാര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. ഇതാണ് മന്ത്രിയെയും ജില്ലാ സെക്രട്ടറിയെയും ചൊടിപ്പിച്ചത്.
28 കോടിയുടെ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് അനൂകൂല നിലപാടെടുത്ത സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. സുധാദേവിക്കെതിരെ നടപടി എടുത്തത് തന്നെ അറിയിക്കാത്തതിലാണ് മന്ത്രി ജി. സുധാകരന് പ്രതിഷേധം. കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് ജില്ലാ കമ്മറ്റി ഓഫീസ് കെട്ടിടം ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി തന്റെ പ്രതിഷേധം അറിയിച്ചത്. ആലപ്പുഴയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ തന്നെ അറിയിക്കേണ്ടതായിരുന്നു. താന്‍ വിവരമറിഞ്ഞില്ലെന്നുമാണ് സുധാകരന് പറയുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടാണ് സജി ചെറിയാന് തന്റെ രാജിസന്നദ്ധത അറിയിച്ചത്. തന്നെ അറിയിക്കാതെ സഹകരണ മന്ത്രി നടപടി എടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും സജിചെറിയാന് പ്രതിഷേധം അറിയിച്ചു. രജിസ്ട്രാറെ കോട്ടയത്തേക്ക് സ്ഥലംമാറ്റിയിരുന്നെങ്കിലും ജില്ലാ നേതൃത്വം ഇടപെട്ട് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. തുടക്കം മുതലെ ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കാന്‍ സിപിഎം ജില്ലാ നേതൃത്വം ശ്രമം നടത്തുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: