”ദ്യൂതമത്സരത്തില് ഏര്‍പ്പെട്ട വ്യക്തികളാരൊക്കെ? ധര്‍മ്മപുത്രരും ശകുനിയും. മത്സരം ആരൊക്കെ തമ്മിലാണ്? ധര്‍മ്മപുത്രരും ദുര്യോധനനും തമ്മില്‍, പക്ഷേ, കളിക്കുന്നത് ധര്‍മ്മപുത്രരും ശകുനിയും. ശകുനിയോ കള്ളക്കളിക്കാരനും.
കള്ളക്കളിക്ക് കുപ്രശസ്തനായ ശകുനിയെ പകരക്കാരനായി മുന്നില്‍ നിര്‍ത്തി, പ്രത്യക്ഷത്തില്‍ത്തന്നെ അക്രമമെന്നും കളിനിയമലംഘനമെന്നും തോന്നിച്ച ആ കപടദ്യൂതം തടയാന്‍, വിദുരരല്ലാതെ മറ്റാരും ഉത്സാഹിച്ചില്ല എന്നത് അന്നത്തെ ഉപരിവര്‍ഗത്തെ ധാര്‍മ്മികമായ അനാസ്ഥയെയാണ് കാണിക്കുന്നത്. ഈ ധാര്‍മികമായ അനാസ്ഥ എല്ലാക്കാലത്തും നിലനില്‍ക്കാവുന്ന ഒരു തിന്മയാണ്. ലോകത്തില്‍ ആവിര്‍ഭവിച്ചിട്ടുള്ള എല്ലാ സാമ്രാജ്യങ്ങളും സ്ഥാപിക്കപ്പെട്ടത് അതത് കാലഘട്ടത്തില്‍ നിലനിന്ന ധാര്‍മികമായ അനാസ്ഥമൂലമായിരുന്നു.
തന്റെ അധികാരാസക്തിയുടെ അജ്ഞമായ ആജ്ഞ കേട്ടാണ് ജനാധിപത്യത്തിന്റെ ഇന്ദ്രപ്രസ്ഥത്തിലെ മഹാരാജ്ഞി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തന്റെ സിംഹാസനം നിലനിര്‍ത്തിയത്. ഇന്ത്യയിലെ ജനങ്ങളുടെ ധാര്‍മികമായ അനാസ്ഥമൂലം, ഉരുക്കുവനിതയെന്ന് എല്ലാവര്ക്കും തോന്നിച്ച ആ അരക്കുവനിത സ്വയം പിന്‍വലിക്കുന്നതുവരെ അടിയന്തരാവസ്ഥയെ തണലാക്കി നാമതിനു കീഴെ മതിമറന്നാഹ്ലാദിച്ചു ജീവിച്ചു.
സമൂഹത്തിന്റെ ധാര്‍മികമായ അനാസ്ഥ എന്നുമുള്ളതാണ്. അതൊരു സ്ഥിരാവതാരം തന്നെ. മത്സരത്തില്‍ തനിക്കെതിരെ കളിച്ചത് ദുര്യോധനനല്ലാതിരുന്നതുകൊണ്ട് ധര്‍മ്മപുത്രര്‍ക്ക് തന്റെ വാക്കും പ്രതിജ്ഞയും പാലിക്കാന്‍ ധാര്‍മ്മികമായ ബാധ്യതയൊന്നുമുണ്ടായിരുന്നില്ല…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: